അനധികൃതമായി കുന്നിടിച്ച് മണ്ണു കടത്തുന്നു

01:25 AM Mar 22, 2017 | Deepika.com
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണാറ കയറ്റത്ത് സ്വകാര്യവ്യക്തിയുടെ പറന്പിൽനിന്നും കുന്നിടിച്ച് വൻതോതിൽ മണ്ണ് കടത്തുന്നു. മാനദണ്ഡങ്ങൾ പാലിക്കതെയാണിതെന്ന് ആരോപണം. ജിയോളജി വകുപ്പിൽനിന്നും അനുമതി വാങ്ങിയെന്നാണ് ഇയാൾ അവകാശപ്പെടുത്തത്.
നിലവിൽ അവിടെ കിടക്കുന്ന മണ്ണ് എടുത്തുകൊണ്ടുപോകാനാണ് ജിയോളജി വകുപ്പിൽനിന്നും അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് കാറ്റിൽ പറത്തി കുന്ന് ഇടിച്ച് മണ്ണ് കടത്തുകയാണ്. പത്തോളം വരുന്ന ടോറസിൽ ടൺ കണക്കിന് മണ്ണുമായി 80ഓളം ട്രിപ്പുകളാണ് നടക്കുന്നത്. ഇത് പീച്ചി റോഡ് തകർച്ചയ്ക്ക് കാരണമാകും. മുന്പ് റോഡ് തകർന്ന് കിടന്ന് സമരമുറകളുമായിട്ടാണ് റോഡ് മെക്കാഡ് ടാറിംഗിലൂടെ പുനർനിർമിച്ചത്. പത്തുദിവസത്തേക്കാണ് മണ്ണ് മാറ്റാൻ അനുമതി നൽകിയിരിക്കുന്നത്.