ചുങ്കത്തറ സിഎച്ച്സിയിൽ ഡയാലിസിസ് സെന്‍ററിനു അനുമതി

12:38 AM Mar 22, 2017 | Deepika.com
എടക്കര: ചുങ്കത്തറ സിഎച്ച്സിയിൽ ഡയാലിസിസ് സെന്‍ററിന്‍റെ പ്രവർത്തനം തുടങ്ങാൻ സർക്കാർ അനുമതി. 2016 ജൂണ്‍ എട്ടിന് സിഎച്ച്സിയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗ തീരുമാനത്തിൽ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ. രമേശ് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ചുങ്കത്തറ കോട്ടേപ്പാടത്തെ രണ്ടേക്കറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന സിഎച്ച്സിയിൽ ഡയാലിസിസ് സെന്‍റർ ആരംഭിക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം മുടങ്ങുകയായിരുന്നു. കേന്ദ്രത്തിലേക്ക് ആവശ്യമായ നെഫ്രോളേജിസ്റ്റിന്‍റെയും അനുബന്ധ ടെക്നിക്കൽ സ്റ്റാഫിന്‍റെയും സേവനവും ലഭ്യമാക്കും. അഞ്ച് ഡയാലിസിസ് മെഷീനുൾപ്പെടെ ആവശ്യമായ സംവിധാനങ്ങളും സഹായങ്ങളുമെല്ലാം നൽകാമെന്ന് യോഗത്തിൽ കൈത്താങ്ങ് പ്രവാസി സംഘത്തിന്‍റെ ഭാരവാഹികളും വ്യാപാരി വ്യവസായി ഏകോപന സമിതി നിലന്പൂർ മണ്ഡലം കമ്മിറ്റിയും വാഗ്ദാനം നൽകിയിട്ടുണ്ട്. നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലായിരിക്കും ഡയാലിസിസ് സെന്‍ററിന്‍റെ പ്രവർത്തനം. വികസന സമിതിയുടെ തീരുമാനമനുസരിച്ച് സാന്പത്തിക ബാധ്യതകൾ ആരോഗ്യവകുപ്പിനു വരാത്ത രീതിയിലും ആശുപത്രിയുടെ ഭാവി വികസനത്തിനും തടസമുണ്ടാകാത്ത വിധത്തിലും സെന്‍റർ ആരംഭിക്കാനാണ് അനുമതി നൽകുന്നതെന്ന് ഉത്തരവിൽ പറയുന്നു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള സിഎച്ച്സിയിൽ ഡയാലിസിസ് സെന്‍റർ ആരംഭിച്ചാൽ ചുങ്കത്തറ, എടക്കര, വഴിക്കടവ്, മൂത്തേടം, പോത്തുകൽ, ചാലിയാർ ഗ്രാമപഞ്ചായത്തുകളിലെ രോഗികൾക്ക് ഏറെ ആശ്വാസമാകും. എടക്കര, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ അധ്യക്ഷരായുള്ള സപ്പോർട്ടിങ്ങ് കമ്മിറ്റികളും കഴിഞ്ഞ ദിവസം രൂപവത്കരിച്ചിട്ടുണ്ട്. മറ്റു പഞ്ചായത്തുകളിലും അടുത്ത ദിവസങ്ങളിൽ കമ്മിറ്റികൾ രൂപവത്കരിക്കും.