വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാത്ത 2,30,000 രൂപ പിടികൂടി

12:38 AM Mar 22, 2017 | Deepika.com
തേഞ്ഞിപ്പലം: വാഹന പരിശോധനയ്ക്കിടെ പള്ളിക്കൽ ബസാറിൽ നിന്നും രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ പിടികൂടി. മലപ്പുറം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫ്ളയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെ ഇന്നലെ ഉച്ചക്കു 12 നാണ് രേഖകളില്ലാതെ കാറിൽ കൊണ്ടു പോവുകയായിരുന്ന പണം പിടികൂടിയത്. ഗ്രൂപ്പ് ലീഡർ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.സി സാമുവൽ, തേഞ്ഞിപ്പലം എഎസ്ഐ ഉദയകുമാർ, സിപിഒ ഷാജി, വി. ഷൈൻ, കെ.പി ഷാലു, റാഷിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാക്കഞ്ചേരി ഭാഗത്ത് നിന്നും കൊട്ടപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സിഫ്റ്റ് കാറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്. പിടിച്ചെടുത്ത പണം മലപ്പുറം കളക്ടറേറ്റിൽ ഫൈനാൻസ് വിഭാഗത്തിന് കൈമാറിയതായി പരിശോധനാ സംഘം അറിയിച്ചു.