നിലന്പൂരിൽ ചലച്ചിത്രമേള സമാപിച്ചു

12:35 AM Mar 22, 2017 | Deepika.com
നിലന്പൂർ: നിലന്പൂർ ഫെയറിലാന്‍റ് തീയേറ്ററിൽ അഞ്ചു ദിവസങ്ങളിലായി നടന്ന ഐഎഫ്എഫ്കെ പ്രാദേശിക ചലച്ചിത്രമേള സമാപിച്ചു. സമാപന യോഗം പ്രശസ്ത സംവിധായകൻ ടി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . 17നാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞത്. ഇന്ത്യൻ സിനിമ, ലോക സിനിമ, മലയാള സനിമ വിഭാഗങ്ങളിലായി 30 സിനിമകളാണ് അഞ്ചു ദിവസങ്ങളിലായി പ്രദർശിപ്പിച്ചത്. വിവിധ ദിവസങ്ങളിലായി അധികാരവും സിനിമയും വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ, ട്രംപ് കാലത്തെ സിനിമകൾ എന്നീ വിഷയങ്ങളിൽ ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദ ഡയറക്ടറുകളും നടന്നു. സംവിധായകരും അഭിനേതാക്കളും സിനിമാ നിരൂപകരും മേളയുടെ ഭാഗമായി നിലന്പൂരിൽ എത്തിയിരുന്നു. സംസ്ഥാന അവാർഡിന് അർഹയായ ആദ്യ വനിതാ സംവിധായിക വിധുവിൻസന്‍റ് ഉൾപ്പെടെയുള്ളവർ മേളയ്ക്കെത്തി. മലയാള സിനിമയ്ക്ക് പുതിയ ഭാവവും രൂപവും നൽകിയ ടി.വി ചന്ദ്രനാണ് സമാപന സമ്മേളനത്തിനു ഉദ്ഘാടകനായെത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് നിറഞ്ഞ സദസിലാണ് സിനിമകൾ പ്രദർശിപ്പിച്ചത്.
പ്രാദേശിക ചലച്ചിത്ര മേളയെ ഇരുകൈയ്യും നീട്ടി നിലന്പൂരുകാർ സ്വീകരിച്ചപ്പോൾ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സിനിമാ ആസ്വാദകരും ഫെയറിലാന്‍റ് തീയേറ്ററിലെത്തി. മേളയുടെ ഭാഗമായി നിർമിച്ച സിനിമാകൊട്ടകയിലും എല്ലാ ദിവസവും പഴയകാല സിനിമാപാട്ടുകൾ നിലക്കാതെ നിന്നു. വരും വർഷങ്ങളിലും നിലന്പൂരിൽ മേള സംഘടിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് ആസ്വാദകർ തീയേറ്റർ വിട്ടത്.