പത്തനംതിട്ട:മലങ്കര കാത്തലിക് കൺവൻഷൻ ഏപ്രിൽ രണ്ട് മുതൽ അഞ്ചുവരെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ അങ്കണത്തിൽ നടക്കും.
കരിസ്മാറ്റിക് ധ്യാനത്തിന് വിജയപുരം രൂപത വികാരി ജനറാൾ മോൺ.ജോസ് നവാസും സംഘവും നേതൃത്വം നൽകും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, സാമുവേൽ മാർ ഐറേനിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ് എന്നിവർ മുഖ്യകാർമികരാകും. രൂപതയിലെ എല്ലാ വൈദികരുടെയും സഹകാർമികത്വത്തിലുള്ള ദിവ്യബലിയോടെ ഓരോ ദിവസത്തെയും കൺവൻഷൻ ആരംഭിക്കുന്നത്.
കൺവൻഷനോടനുബന്ധിച്ച് കുട്ടികളുടെ സംഗമം, യുവജനസംഗമം, അല്മായ സംഗമം എന്നിവ നടത്തും. എല്ലാദിവസവും കൗൺസലിംഗിനു സൗകര്യമുണ്ടാകും. കൺവൻഷൻ നടത്തിപ്പിലേക്ക് രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, മുഖ്യവികാരി ജനറാൾ മോൺ.ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ, വികാരി ജനറാൾ മോൺ.ജോസഫ് കുരുന്പിലേത്ത്, ജനറൽ കൺവീനർ റവ.ഡോ. ആന്റോ കണ്ണംകുളം, അല്മായ സെക്രട്ടറി പി.കെ. ജോസഫ് മേലേക്കൂറ്റ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.
പത്തനംതിട്ട മലങ്കര കാത്തലിക് കൺവൻഷൻ ഏപ്രിൽ രണ്ടു മുതൽ
10:21 PM Mar 21, 2017 | Deepika.com