കടമ്മനിട്ട രാമൻനായർ ആശാൻ പുരസ്കാരം ഗോപാലകൃഷ്ണൻ വൈദ്യന്

10:21 PM Mar 21, 2017 | Deepika.com
പത്തനംതിട്ട: കടമ്മനിട്ട രാമൻ നായർ ആശാൻ പുരസ്കാരം പടയണിയിലെ കോലമെഴുത്താശാൻ ഗോപാലകൃഷ്ണൻ വൈദ്യനു സമ്മാനിക്കും.
കുന്പനാട് - കടപ്ര ആലുനിൽക്കുന്നതിൽ കുടുംബാംഗമാണ് ഗോപാലകൃഷ്ണൻ വൈദ്യൻ. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് കടമ്മനിട്ട വലിയപടയണി ദിനമായ ഏപ്രിൽ 21നു സമ്മാനിക്കുമെന്ന് പുരസ്കാര നിർണയസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറ ഞ്ഞു.
പാളപ്രതലത്തിൽ മാത്രം കോലമെഴുതുന്ന കരി, ചെങ്കല്ല്, മഞ്ഞച്ചണ്ണ എന്നീ പ്രകൃതിദത്ത വർണങ്ങൾകൊണ്ട് പരന്പരാഗത രീതിയിൽ കോലമെഴുതുന്ന ആശാൻമാരെയാണ് ഇത്തവണ അവാർഡിനായി പരിഗണിച്ചിരുന്നത്. അഡ്വ.കെ. ഹരിദാസ് ചെയർമാനായിട്ടുള്ള സമിതിയാണ് അവാർഡുനിർണയം നടത്തിയത്.
എം.ആർ. ഗോപിനാഥൻ, പ്രസന്നകുമാർ കുറ്റൂർ, വി.കെ. പുരുഷോത്തമൻപിള്ള, എഴുമറ്റൂർ സുദർശനൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.പ്രഫ.കടമ്മനിട്ട വാസുദേവൻപിള്ള തന്‍റെ ഗുരുനാഥനെ അനുസ്മരിക്കാൻവേണ്ടി ഏർപ്പെടുത്തിയ പടയണി പുരസ്കാരമാണിത്.