തൃശൂർ: നരേന്ദ്ര മോദി പണവും പിണറായി വിജയൻ അരിയും കൊണ്ടുപോയി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ നടത്തുന്ന യുഡിഎഫ് മധ്യമേഖല ജാഥയ്ക്ക് തൃശൂർ കിഴക്കേകോട്ടയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ നടപടിയിലൂടെ അവിശ്വസനീയമായ രീതിയിൽ സാന്പത്തിക മാന്ദ്യം ഇന്ത്യയെ പിടികൂടിയിരിക്കുകയാണ്. കേരളത്തിൽ കാന്പസുകളിലും പുറത്തും അക്രമരാഷ്ട്രീയമാണ് പ്രധാന ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിൽ ഭരണം പൂർണമായും നിശ്ചലമായ സ്ഥിതിയാണെന്ന് ജാഥാക്യാപ്റ്റൻ വി.ഡി. സതീശൻ എംഎൽഎ ആരോപിച്ചു. ഐ.പി. പോൾ അധ്യക്ഷനായി.
സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണ്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, ജാഥാ വൈസ് ക്യാപ്റ്റൻ അനൂപ് ജേക്കബ്, പി.സി. വിഷ്ണുനാഥ്. ഷേയ്ഖ് പി. ഹാരിസ്, മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ, തേറന്പിൽ രാമകൃഷ്ണൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്. റഷീദ്, ജനറൽ സെക്രട്ടറി ഇ.പി. കമറുദ്ദീൻ, ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി തുടങ്ങിയവർ പ്രസംഗിച്ചു.
മോദി പണവും പിണറായി അരിയും കൊണ്ടുപോയി: കുഞ്ഞാലിക്കുട്ടി
01:11 AM Feb 19, 2017 | Deepika.com