പാലപ്പിള്ളി: വരൾച്ചയും കാട്ടുതീയും മൂലം വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുത്തുന്നു. ഇരയും ദാഹജലവും തേടി മൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങാൻ തുടങ്ങിയിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്.
ചിമ്മിനി വന്യജീവി സങ്കേതത്തിൽനിന്ന് പ്രാണരക്ഷാർഥം പുറത്തിറങ്ങുന്ന മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലാണ് എത്തിപ്പെടുന്നത്. വരണ്ട ുണങ്ങിയ ചിമ്മിനി ഡാമിലെ അവശേഷിക്കുന്ന വെള്ളമാണ് വന്യജീവികളെ പുറത്തേക്കാകർഷിക്കുന്ന പ്രധാന ഘടകം. ചിമ്മിനി വനാന്തരങ്ങളിലെ ജലാശയങ്ങൾ വറ്റിവരണ്ടതോടെ ഡാമിന്റെ സംഭരണ പ്രദേശങ്ങളെയാണ് വന്യമൃഗങ്ങൾ ഇപ്പോൾ ആശ്രയിക്കുന്നത്.
ചിമ്മിനി ഡാമിന്റെ സംഭരണ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടാനകൾ കൂട്ടമായെത്തിയതും കടുവയുടെ കാൽപ്പാടുകൾ കണ്ട തും നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്.
നാല് ആനകളും ഒരു കുട്ടിയാനയുമാണ് ഡാമിലിറങ്ങിയിരുന്നത്. സംഭരണിയിലെ വരണ്ട ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട്. കഴിഞ്ഞ ദിവസം കാടിറങ്ങിയ മ്ലാവ് മണ്ണംപേട്ടയിൽ എത്തിയിരുന്നു. സാധാരണ മ്ലാവിനെ ചിമ്മിനി വനമേഖലയിൽ കാണാത്തതാണ്. കൊടുംചൂടും ശക്തമായ കാറ്റും കാട്ടുതീ പടരുന്നതിനും വരൾച്ചയ്ക്കും ആക്കം കൂട്ടുകയാണ്.
കാടിറങ്ങി വന്യമൃഗങ്ങൾ
01:11 AM Feb 19, 2017 | Deepika.com