മനക്കുളങ്ങര മദ്യവിൽപ്പന കേന്ദ്രം : സത്യഗ്രഹസമരം ആറാം ദിവസത്തിലേക്ക്

01:03 AM Feb 19, 2017 | Deepika.com
കൊടകര: പഞ്ചായത്തിലെ മനക്കുളങ്ങരയിൽ ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന കേന്ദ്രം തുറക്കാനുള്ള നീക്കത്തിനെതിരെ ജനകീയസമരസമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം അഞ്ചുദിവസം പിന്നിട്ടു.
പ്രദേശവാസികളായ വീട്ടമ്മമാരടക്കമുള്ളവരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. കേരള മദ്യനിരോധന സമിതി പ്രവർത്തകർ ശനിയാഴ്ച സമരപന്തലിലെത്തി സത്യഗ്രഹമനുഷ്ഠിക്കുന്നവർക്ക് പിന്തുണ അറിയിച്ചു.
ദേശീയപാതയോരത്തുള്ള മദ്യവിൽപ്പനകേന്ദ്രങ്ങൾ ജനവാസമേഖലയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സി.സാജൻ പറഞ്ഞു.
കൊടകര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാനുമായ ഇ.എൽ. പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കണ്‍വീനർ എൻ.വി.ബിജു, മദ്യവിരുദ്ധസമിതി പ്രവർത്തകരായ മോഹൻദാസ് കൊളത്തൂർ, പി.എൽ. ആന്‍റണി, റാഫി പൊന്നാരി എന്നിവർ സംസാരിച്ചു.