കാട്ടൂർ: അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാന്പ് അടച്ചുപൂട്ടാൻ ഉത്തരവിറക്കിയിട്ടും നടപടികളായില്ല. ഗെയിൽ പെപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ജോലി ചെയ്യുന്ന 80 ഓളം അന്യസംസ്ഥാന തൊഴിലാളികൾ കാട്ടൂരിലെ ഒരു ഗോഡൗണിലാണ് തിങ്ങി താമസിക്കുന്നത്.
താൽക്കാലിക ശുചിമുറികളുടെ പൊട്ടിപൊളിഞ്ഞ അവസ്ഥ കാരണം സമീപവാസികളുടെ പറന്പുകളിലേയ്ക്കാണു മാലിന്യം നിറഞ്ഞൊഴുകുന്നത്.
സമീപവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് വിഭാഗം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും സമീപവാസികൾക്കു മാരകരോഗങ്ങൾ പടരാൻ ഇടയാകുന്ന സാഹചര്യം കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്യാന്പ് അടച്ചുപൂട്ടുവാൻ ഉത്തരവ് ഇറക്കിയി
രുന്നു.
കാട്ടൂർ സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ ജബ്ബാറിനാണു പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒലിക്കുന്നത് തൊഴിലാളികൾക്കും സമീപത്തെ ശ്രീകൃഷ്ണ കോളനി നിവാസികൾക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
എന്നാൽ , ഇതുവരെ ക്യാന്പ് അടച്ച് പൂട്ടാത്തതു സമിപവാസികൾക്കു രോഗങ്ങൾ
പടരുമെന്ന ഭീതി പരത്തുന്നുണ്ട്. ഇതു സംബന്ധിച്ച് പഞ്ചായത്തധികൃതർ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
ഉത്തരവിറക്കിയിട്ടും അന്യ സംസ്ഥാന തൊഴിലാളി ക്യാന്പ് അടച്ചുപൂട്ടിയില്ല
10:50 PM Feb 13, 2017 | Deepika.com