അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനം, അങ്ങിങ്ങ് അക്രമം

10:35 PM Feb 13, 2017 | Deepika.com
തൃശൂർ: പ്രവർത്തകൻ കുത്തേറ്റു മരിച്ചതിനെ തുടർന്ന് ജില്ലയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതത്തെ വലച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ പുലർച്ചെയാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്.
ഇക്കാര്യമറിയാതെ രാവിലെ നിരത്തിലിറങ്ങിയ വാഹനങ്ങൾ പലയിടത്തും ഹർത്താലനുകൂലികൾ തടഞ്ഞു. വിവരമറിയാത്തതിനെ തുടർന്ന് തുറന്ന കടകളും പ്രവർ‌ത്തകരെത്തി അടപ്പി ച്ചു. പെട്രോൾ പന്പുകളും അടപ്പി ച്ചത് ദീർഘദൂര യാത്രക്കാരെയും വലച്ചു.
കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്.
ഇന്നലെ നടക്കാനിരുന്ന എസ്എസ്എൽസി മോഡൽ പരീക്ഷ ജില്ലയിൽ മാറ്റിവച്ചിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ. സുമതി അറിയിച്ചു.
ബിജെപി പ്രവർത്തകർ തൃശൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കൗണ്‍സിലർ ഉൾപ്പെടെയുള്ളവർക്കെതിരേ നേരത്തെയുണ്ടായ സംഘർഷത്തിന്‍റെ ബാക്കിയാണ് നിർമലിന്‍റെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.
കഴിഞ്ഞ ഓണത്തിനു കുമ്മാട്ടി ആഘോഷത്തിനിടെയായിരുന്നു തർക്കം. അന്നത്തെ പ്രതികാരം മറ്റൊരു ആഘോഷം വന്നപ്പോൾ തീർത്തുവെന്നാണ് ആരോപണം. മുക്കാട്ടുകര തോപ്പ് കോളനിയിലെ താമസക്കാരായ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മേഖലയിലെ രണ്ടു ബൂത്തുകളിൽ ബിജെപി മുന്നിലെത്തിയിരുന്നു. ബിജെപി ശക്തിപ്രാപിച്ചുവരുന്നതിന്‍റെ അസഹിഷ്ണുത കൂടി കൊലപാതകത്തിനു പിന്നിലുണ്ടെന്നു നേതൃത്വം ആരോപിക്കുന്നു.
15 വർഷമായി മേഖലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ കുറവായിരുന്നു.