നഗരസഭകളും ഒഡിഎഫ് പദവിയിലേക്ക്

10:04 PM Feb 13, 2017 | Deepika.com
മലപ്പുറം: ഗ്രാമപഞ്ചായത്തുകൾക്ക് പുറകെ നഗരസഭകളും ഒഡിഎഫ് പദവിയിലേക്ക് മാർച്ച് 20 നകം ലക്ഷ്യം കൈവരിക്കാൻ തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ.കെ.ടി.ജലീലിന്‍റെ അധ്യക്ഷതയിൽ കളക്‌ടറേറ്റ് സമ്മേളന ഹാളിൽ ചേർന്ന നഗരസഭകളുടെ യോഗം തീരുമാനിച്ചു.
12 നഗരസകളിലായി 2083 ടോയ‌്‌ലറ്റുകളാണ് ടാർജറ്റ്. 945 എണ്ണം പണി പൂർത്തീകരിച്ചു. കോട്ടക്കൽ, തിരൂരങ്ങാടി, കൊണ്ടോട്ടി നഗര സഭകൾ ഇതിനകം ഒഡിഎഫ് പ്രഖ്യാപിച്ചു.
കളക്‌ടറേറ്റ് സമ്മേളന ഹാളിൽ നടന്ന പരിപാടിയിൽ പി.ഉബൈദുള്ള എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ് സക്കീന പുൽപ്പാടൻ, വികസന സ്ഥിരംസമിതി ചെയർമാൻ ഉമ്മർ അറക്കൽ, എഡി.എം. പി.സയ്യിദ് അലി, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്‍റ് കോ-ഓർഡിനേറ്റർ സി.സൈനുദ്ദീൻ, ടെക്നിക്കൽ കണ്‍സൽട്ടന്‍റ് വിനീത്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജയ്.പി.ബാൽ, പ്രോഗ്രാം ഓഫീസർ ജ്യോതിഷ്, നഗരസഭ ചെയർ പേഴ്സണ്‍മാർ, സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.