തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തനതു ഫണ്ടിൽനിന്ന് കുടിവെള്ള വിതരണം നടത്താം

10:02 PM Feb 13, 2017 | Deepika.com
മലപ്പുറം: രൂക്ഷമായ വരൾച്ചയുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തനതു ഫണ്ട് വിനിയോഗിച്ച് കുടിവെള്ള വിതരണം നടത്തുന്നതിനും കുടിവെള്ള സ്രോതസുകളുടെ റിപ്പയറിംഗിനും പ്രത്യേക അനുമതി നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ.കെ.ടി.ജലീൽ അറിയിച്ചു. കളക്ടറേറ്റ് സമ്മേളന ഹാളിൽ ചേർന്ന വരൾച്ചാ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിണറുകൾ, കുഴൽ കിണറുകൾ, ചെറുകിട കുടിവെള്ള പദ്ധതികൾ തുടങ്ങിയവ റിപ്പയർ ചെയ്യുന്നതിനും ടാങ്കർ ലോറികളിലും മറ്റും കുടിവെള്ള വിതരണം നടത്തുന്നതിനും പഞ്ചായത്തുകൾക്ക് സ്വന്തം ഫണ്ട് ചെലവഴിക്കാൻ അനുമതി നൽകുന്ന കാര്യമാണ് പരിഗണിക്കുന്നത്.
ബുധനാഴ്ച ചേരുന്ന സംസ്ഥാനതല കോഡിനേഷൻ കമ്മിറ്റിയിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിതരണ ശൃംഖലയുടെ പണി പൂർത്തിയാകാത്തതിന്‍റെ പേരിൽ കെട്ടിക്കിടക്കുന്ന ജല അതോറിറ്റിയുടെ ജലസംഭരണികളിൽ നിന്ന് വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനും പഞ്ചായത്തുകൾക്ക് അനുമതി നൽകുന്ന കാര്യം പരിശോധിക്കും.
ഭാഗികമായി പൂർത്തീകരിച്ച കുടിവെള്ള പദ്ധതികളിൽ സാധ്യമായത്ര പേർക്ക് പരമാവധി വേഗത്തിൽ കണക്ഷൻ നൽകുന്നതിന് ജല അഥോറിറ്റി മുൻകയെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.
വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിന്‍റെ പേരിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് എത്രയും പെട്ടെന്ന് കണക്ഷൻ നൽകി പദ്ധതി യാഥാർഥ്യമാക്കണം. വരൾച്ചാ കാലത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ജീവനക്കാരുടെ കുറവുണ്ടെങ്കിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുകയോ മറ്റ് സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യുന്നതിന് വാട്ടർ അതോറിറ്റി മുൻകയ്യെടുക്കണം.
ജില്ലാ കളക്ടറുടെ വരൾച്ചാ ദുരിതാശ്വസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക മുഴുവൻ പഞ്ചായത്തുകൾക്കും വീതിച്ച് നൽകാൻ യോഗത്തിൽ ധാരണയായി. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തുകൾക്ക് കൂടുതൽ തുക നൽകും. ജില്ലാതലത്തിൽ കേന്ദ്രീകൃതമായി ഫണ്ട് വിനിയോഗിക്കുന്നതിനെക്കാൾ ഫലപ്രദം തദ്ദേശ സ്ഥാപനങ്ങൾ വഴി ചെലവഴിക്കുന്നതാണെന്ന് അവലോകന യോഗം വിലയിരുത്തി. ആദ്യഘട്ടമായി ലഭിച്ച 50 ലക്ഷം രൂപ പഞ്ചായത്തുകൾക്ക് വിതരണം ചെയ്യും. യോഗത്തിൽ പി. ഉബൈദുള്ള എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉണ്ണികൃഷ്ണൻ, അംഗം എം.ബി.ഫൈസൽ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ് എ.കെ.നാസർ, ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം പി.സെയിദ് അലി, സബ് കളക്ടർ ജാഫർ മാലിക്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.അബ്ദുറഷീദ് തുടങ്ങിയവർ പങ്കെടുത്തു.