കാച്ചിലുകളുടെ വിളവെടുപ്പ് നടത്തി

10:20 PM Feb 12, 2017 | Deepika.com
വള്ളിവട്ടം: കോണത്തുകുന്ന് വള്ളിവട്ടത്ത് സാലിം അലി ഫൗണ്ടേഷൻ തയ്യാറാക്കിയ മാതൃകാ കൃഷിയിടത്തിലെ വിവിധതരം കാച്ചിലുകളുടെ വിളവെടുപ്പ് നടത്തി. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ സമഗ്ര പരിസ്ഥിതി സൗഹൃദ വികസന പദ്ധതിയുടെ ഭാഗമായായിരുന്നു കൃഷി. കല്ലൻ കാച്ചിൽ, കരടിക്കാലൻ, കടുവാകയ്യൻ, ഇഞ്ചി കാച്ചിൽ, ഇറച്ചിക്കാച്ചിൽ, പരിശക്കോടൻ, അടതാപ് തുടങ്ങി അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്നതും വളരെ അപൂർവവും ഒൗഷധ ഗുണമുള്ളതുമായ കിഴങ്ങുകളാണ് ഇവിടെ വിളവെടുത്തത്.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ എം.ആർ. തന്പിയും ഡോ. വി.എസ്. വിജയനും ചേർന്നാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. വിളവെടുത്ത കാച്ചിലുകൾ ഒരു പ്രദർശനം നടത്തി താത്പര്യമുള്ള കർഷകർക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.