എടിഎം കാർഡും പാസ് ബുക്കും തട്ടിയെടുത്ത സംഭവം:പരാതിയുമായി കൂടുതൽ ആദിവാസികൾ രംഗത്ത്

09:51 PM Feb 12, 2017 | Deepika.com
നിലന്പൂർ: ആദിവാസിയുടെ എടിഎം കാർഡും, പാസ് ബുക്കും തട്ടിയെടുത്ത സംഭവത്തിൽ പരാതിയുമായി കൂടുതൽ ആദിവാസികൾ രംഗത്ത്. ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനിയിലെ വെളിയം ചാത്തന്‍റെ പാസ്ബുക്കും എടിഎം കാർഡും ഇടിവണ്ണ കൊളനിയിലെ ബിജെപി പ്രവർത്തകനായ അനിൽ(30) തട്ടിയെടുത്തുവെന്ന് കാണിച്ച് ചാത്തൻ കഴിഞ്ഞ ദിവസം നിലന്പൂർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേതുടർന്നാണ് തങ്ങളുടെ എടിഎമ്മും ഇയാൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ് ഇതേ കോളനിയിലെതന്നെ രണ്ടു പേർകൂടി രംഗത്തുവന്നിട്ടുള്ളത്. കറുപ്പൻ കല്യാണി എന്നിവരാണ് പുതിയ പരാതിക്കാർ. ഇന്നു എസ്ഐക്ക് പരാതി നൽകുമെന്നും ഇവർ പറയുന്നു. വെളിയം ചാത്തനും കല്യാണിക്കും കറുപ്പനും ഐടിഡിപി ഭവന നിർമാണത്തിന് തുക അനുവദിച്ചിട്ടുണ്ട്. ഇത് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് അനിൽ ഇവരുടെ എടിഎം കാർഡുകൾ തട്ടിയെടുത്തനെന്നാണ് വിവരം. കറുപ്പന്‍റെ പരാതിയിൽ നിലന്പൂർ പോലീസ് ഇയാളെ വിളിച്ച് ചോദ്യം ചെയ്തപ്പോൾ കാർഡ് ഉടൻ തിരിച്ച് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. തിങ്കളാഴ്ച തഇതിൽ തീർപ്പുകൽപ്പിക്കാനിരിക്കെയാണ് കൂടുതൽപേർ രംഗത്തെത്തിയത്.