ചാലക്കുടി: കാതിക്കുടം നിറ്റ ജലാറ്റിൻ കന്പനി ചാലക്കുടി പുഴയിൽനിന്ന് വെള്ളമെടുക്കുന്നത് ആക്ഷൻ കൗണ്‍സിൽ തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. കന്പനി പുഴയിൽനിന്ന് വെള്ളമെടുക്കുന്നത് ആക്ഷൻ കൗണ്‍സിൽ നേരത്തെ പുഴയിൽ വെള്ളം കുറവാണെന്ന വാദമുയർത്തി തടഞ്ഞിരുന്നു. എന്നാൽ കന്പനി ജില്ലാ കളക്ടറെ സമീപിച്ചതിനെ തുടർന്ന് കന്പനി പ്രവർത്തിപ്പിക്കാൻ നിശ്ചിത തോതിൽ വെള്ളമെടുക്കാൻ അനുമതി നൽകിയിരുന്നു. കളക്ടറുടെ ഉത്തരവ് അനുസരിച്ച് ഇന്നു രാവിലെ മുതൽ കന്പനി പുഴയിൽനിന്ന് വെള്ളം പന്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആക്ഷൻ കൗണ്‍സിൽ പ്രവർത്തകർ പുഴയിൽ ഇറങ്ങിനിന്ന് തടയുകയായിരുന്നു.
കന്പനി വെള്ളമെടുക്കുന്ന സ്ഥലത്തേക്ക് വെള്ളമെത്താതിരിക്കാൻ ആക്ഷൻ കൗണ്‍സിൽ പുഴയിൽ ബണ്ട് ഉയർത്തി തടഞ്ഞിട്ടുണ്ടായിരുന്നു. ബണ്ട് പൊട്ടിച്ച് വെള്ളം പന്പ് ചെയ്യാനുള്ള ശ്രമത്തെയാണ് ആക്ഷൻ കൗൺസിൽ പ്രവർത്തർ തടഞ്ഞത്. ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുൽഹമീദ്, സിഐ എം.കെ. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘമാണ് സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
പുഴയിൽനിന്ന് കന്പനി വെള്ളമെടുക്കുന്നതിനെതിരേ ആക്്ഷൻ കൗൺസിൽ നല്‍കിയിട്ടുള്ള കേസിന്റെ വിധി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നും അതുവരെ വെള്ളമെടുക്കരുതെന്ന സമരക്കാരുടെ ആവശ്യം പോലീസ് സമ്മതിച്ചതിനുശേഷമാണ് പ്രവർത്തകെര അറസ്റ്റ് ചെയ്തു നീക്കിയത്.
നിറ്റ ജലാറ്റിൻ വെള്ളമെടുക്കുന്നത് ആക്്ഷൻ കൗൺസിൽ തടഞ്ഞു
01:40 AM Feb 10, 2017 | Deepika.com