വർണക്കാവടികൾ ആടിത്തിമിർക്കുന്ന കൂർക്കഞ്ചേരി തൈപ്പൂയാഘോഷം ഇന്ന്

01:40 AM Feb 10, 2017 | Deepika.com
കൂർക്കഞ്ചേരി: വിവിധ വർണത്തിലും വലുപ്പത്തിലും ആകൃതിയിലും തയാറാക്കിയ കാവടികൾ ബാൻഡ്-ശിങ്കാരി മേളങ്ങളുടെയും മറ്റു വാദ്യഘോഷങ്ങളുടെയും അകന്പടിയോടെ തിമിർത്താടാൻ ഒരുങ്ങി. കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയം ഇന്നാഘോഷിക്കും. കാവടിയാഘോഷത്തിനു ക്ഷേത്രവും കാവടികളും പന്തലുകളും കാഴ്ചയ്ക്കൊരുങ്ങി.
ഇന്നുരാവിലെ പത്തരമുതൽ ക്ഷേത്രത്തിൽ കാവടികളുടെ മത്സരം ആരംഭിക്കും. മത്സരത്തിൽ ഒന്നാംസ്ഥാനമുറപ്പിക്കാൻ സകല സന്നാഹങ്ങളുമായാണ് ദേശക്കാർ കാത്തിരിക്കുന്നത്. ശ്രീനാരായണ സമാജം പടിഞ്ഞാട്ടുമുറി വടൂക്കര, ബാലസമാജം കൂർക്കഞ്ചേരി, യുവജനസമാജം പനമുക്ക്, ഗുരുദേവ സമാജം കൂർക്കഞ്ചേരി, ബാലസമാജം ചിയ്യാരം, ശ്രീനാരായണ സമാജം നെടുപുഴ, കണിമംഗലം ദേശം തുടങ്ങി ആഘോഷക്കമ്മിറ്റിക്കാരെല്ലാം കച്ചകെട്ടിക്കഴിഞ്ഞു. കാവടിമത്സരം ഉച്ചയ്ക്ക് രണ്ടേകാൽ വരെ നീളും. ശേഷം കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂർ ഉത്സവകമ്മിറ്റികളുടെ പൂരം എഴുന്നള്ളിപ്പുമുണ്ടാകും.
വൈകീട്ട് നാലിനു കുടമാറ്റം, 5.30നു കൂട്ടിയെഴുന്നള്ളിപ്പ്, ഏഴിനു ദീപാരാധന, 7.15 മുതൽ കരിമരുന്നുപ്രയോഗം, 11 മുതൽ രാത്രിക്കാവടി, 12.10ന് എഴുന്നള്ളിപ്പ്, പുലർച്ചെ 4.30ന് കരിമരുന്നുപ്രയോഗം. 11നു രാവിലെ ആറിന് കൂട്ടിയെഴുന്നള്ളിപ്പും സമ്മാനദാനവും രാത്രി എട്ടിനു പള്ളിവേട്ടയും നടക്കും.