നിലന്പൂരിൽ തെരുവു വിളക്കുകൾക്ക് കൂടുതൽ തുക അനുവദിച്ചു

01:01 AM Feb 10, 2017 | Deepika.com
നിലന്പൂർ: നിലന്പൂർ നഗരസഭാ പരിധിയിലെ തെരുവു വിളക്കുകൾ കത്തിക്കുന്നതിനായി നിലവിലുണ്ടായിരുന്ന തുകയേക്കാൾ കൂടുതൽ തുക അനുവദിച്ചു. ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നിർദേശമനുസരിച്ച് നഗരസഭ സമർപ്പിച്ച പദ്ധതികളിൽ ഭേദഗതി വരുത്തിയതിനെ തുടർന്നാണ് തെരുവു വിളക്കുകൾക്കുള്ള തുകയിൽ വർധനവു വരുത്തിയത്. നേരത്തെ 10 ലക്ഷത്തിൽപ്പരം രൂപയാണ് ഇതിനായി നീക്കിവെച്ചിരുന്നത്. എന്നാൽ ഭേദഗതിയോടെ 25 ലക്ഷത്തിലധികം തുക ഇതിനായി നീക്കിവെച്ചതായി നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ഭരണ സമിതി യോഗത്തിൽ അറിയിച്ചു.
തെരുവു വിളക്കുകൾക്ക് സിഎഫ്എൽ, എൽഇഡി. ലൈറ്റുകൾ ഉപയോഗിക്കുന്നത് നഗരസഭാ പരിധിയിൽ കുറച്ച് പകരം ട്യൂബ്ലൈറ്റുകൾ ഉപയോഗിക്കാനാണ് തീരുമാനമെന്നും അധ്യക്ഷ പറഞ്ഞു. മറ്റു ബൾബുകളേക്കാൾ ആയുസ് കൂടുതൽ ലാണ് ഇവ ഉപയോഗിക്കാൻ കാരണം. തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനായറി കൂടുതൽ തുക അനുവദിച്ച സാഹചര്യത്തിൽ നഗരസഭയിലെ ഓരോ വാർഡിലും മൊത്തം മുപ്പതോളം വിളക്കുകൾ പുതിയതായി സ്ഥാപിക്കാൻ കഴിയും. വൈദ്യുതി ലൈനുകൾ ദീർഘിപ്പിക്കുന്നതിനായി 15,20,000 രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മേഖലയിൽ സന്പൂർണ വൈദ്യുതീകരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വൈദ്യുതി ലൈൻ നീട്ടാൻ അഞ്ചുലക്ഷം രൂപയും വീടുകൾ വയറിംഗ് നടത്താൻ 60 പേർക്ക് 5000 രൂപവീതം മൂന്ന് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്കും മൂന്ന് ബിപിഎൽ കുടുംബങ്ങൾക്കുമാണ് വയറിംഗ് ചെയ്യാൻ തുക അനുവദിച്ചത്. ഇത് വൈദ്യുതി ബോർഡ് തന്നെ നൽകിയ പട്ടികയിലുള്ളവർക്കാണ് അനുവദിച്ചതെന്നും അധ്യക്ഷ പറഞ്ഞു.