ബെെക്കപകടങ്ങൾ

01:59 AM Feb 09, 2017 | Deepika.com
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി, പെരുമണ്ണ് എന്നിവിടങ്ങളിലുണ്ടായ ബൈക്കപകടങ്ങളിൽ മൂന്നു പേർക്ക് പരിക്ക്. കേച്ചേരി ബസ് സ്റ്റാൻഡിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കുന്നത്തങ്ങാടി പൊണാലി വീട്ടിൽ അയ്യപ്പന്‍റെ മകൻ അജിത്തിന്(30) പരിക്കേറ്റു.
കേച്ചേരി ആളൂർ റോഡിലെ പെരുമണ്ണ് പാടശേഖരത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കുകളിൽ യാത്ര ചെയ്തിരുന്ന മറ്റം-വാക പുളിപ്പറന്പിൽ വീട്ടിൽ മോഹനൻ(58) എടക്കളതതൂർ കുന്നത്തുള്ളി വീട്ടിൽ വേണുവിന്‍റെ മകൻ വിഷ്ണു(31) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃപ്രയാർ: ബസ് സ്റ്റാൻഡിന്‍റെ മുന്നിലെ സീബ്രാലൈനിലൂടെ പോയിരുന്ന കാൽനടയാത്രക്കാരിയെ ബൈക്കിടിപ്പിച്ച് തെറിപ്പിച്ചു. ബൈക്ക് യാത്രക്കാരായ വിദ്യാർഥികളുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. നാട്ടിക വാലിപ്പറന്പിൽ ശിവഗിരി ഭാര്യ സുരേഖ(46), ബൈക്ക് യാത്രക്കാരായ തളിക്കുളം പോക്കാക്കില്ലത്ത് നാസർ മകൻ അബു സാലിഹ്(17), പഴുവിൽ പള്ളിക്കു സമീപം പണ്ടാരിക്കൽ പ്രജാനന്ദൻ മകൻ റിജു(18) എന്നിവരെ തൃപ്രയാർ സുരക്ഷാ പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.20ഓടെയായിരുന്നു അപകടം.
ചാവക്കാട്: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ ബൈക്കിടിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ രണ്ട് പേർക്കും റോഡ് മുറിച്ച് കടന്ന സത്രീക്കുമാണ് പരിക്കേറ്റത്.ബൈക്ക് യാത്രികരായ പേരകം സ്വദേശി ഭാസ്ക്കരന്‍റെ മകൻ മിഥുൻ(19),പേരകം ചെമ്മണ്ണൂർ ബെന്നിയുടെ മകൻ ആദർശ്(18),റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരുമനയൂർ തങ്ങൾപടി കൊട്ടിൽ പറന്പിൽ ഹംസയുടെ ഭാര്യ സഫിയ(55) എന്നിവർക്കാണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ മിഥുനേയും കാലിന് പരിക്കേറ്റ സഫിയയേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആദർശ് മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സയിലാണ്.ബുധനാഴ്ച രാത്രി 8.30-ഓടെ ദേശീയപാതയിൽ തങ്ങൾപടിയിലാണ് അപകടം.