വീട്ടമ്മമാർ കുടവുമായി വാട്ടർ അഥോററ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു

01:59 AM Feb 09, 2017 | Deepika.com
ഗുരുവായൂർ: അങ്ങാടിത്താഴം പ്രദേശത്തെ അന്പതോളം വീടുകളിൽ കുടിവെള്ളം ലഭിക്കത്തതിനെതുടർന്ന് വീട്ടമ്മമാർ ഒഴിഞ്ഞ കുടവുമായി വാട്ടർ അഥേററ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു.
ഒഴിഞ്ഞ കുടവും ബക്കറ്റുമായി പ്രകടനമായെത്തിയ വീട്ടമ്മാരും പ്രായമായവരും ഉൾപ്പെടെയുള്ളവർ വാട്ടർ അഥോററ്റി അസിസ്റ്റന്‍റ് എൻജിനിയർ പി.ഡി.തോമസിനെ ഉപരോധിച്ചു.
ദിവസങ്ങളായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്നും ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.പണം കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയാണിവിടെയെന്നും ഇവർ പറഞ്ഞു. ഈപ്രദേശത്തെ പൈപ്പ് ലൈനിൽ തടസം ഉണ്ടായതിനാലാണ് വെള്ളം ലഭിക്കാത്തതെന്ന് എൻജിനിയർ പി.ഡി.തോമസ് അറിയിച്ചു.
പൈപ്പ് ലൈനിലെ തടസം കണ്ടെത്തി രണ്ടു ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ മടങ്ങിയത്. വെൽഫയർ പാർട്ടി നേതാക്കളായ കെ.കെ.ഷാജഹാൻ,അക്ബർ ചാവക്കാട്,ഹനീഫ ചാവക്കാട്,വി.എം.ഹുസൈൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.