ഗുരുവായൂർ: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മികച്ച കായിക താരങ്ങളെ രാജ്യത്തിനു സമ്മാനിച്ച ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സ്പോർട്സ് ഹോസ്റ്റൽ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടാനൊരുങ്ങുന്നു.
ഹോസ്റ്റലിൽനിന്ന് കായിക പരിശീലകനും പടിയിറങ്ങി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലേക്ക് സ്ഥലം മാറ്റം ലഭിച്ച കോച്ച് പ്രിന്റോ റിബല്ലക്ക് ഇന്നലെ കായിക വിഭാഗം യാത്രയയപ്പ് നൽകി. സ്പോർട്ട്സ് കൗണ്‍സിലിന്റെ ഗ്രാന്റ് നിലച്ചതാണ് ഹോസ്റ്റൽ നടത്തിപ്പ് പ്രതിസന്ധിയിലായത്.
കഴിഞ്ഞ വർഷം പിടിഎ ഫണ്ട് വാങ്ങിയാണ് ഹോസ്റ്റൽ നടത്തിയത്. വാങ്ങിയ ഫണ്ട് പിടിഎക്ക് തിരിച്ച് നൽകാൻ കഴിയാതായതോടെ മറ്റ് വഴിയില്ലാതെയാണ് അടയ്ക്കുന്നത്. മറ്റു കോളജുകൾക്ക് വലിയതുക നൽകുന്പോൾ ശ്രീകൃഷ്ണയ്ക്ക് അഞ്ചുലക്ഷമാണു സഹായമായി കിട്ടിയത്.
എങ്കിലും പരിമിതികളെ അതിജീവിച്ച് യൂണിവേഴ്സിറ്റി തലത്തിൽ ശ്രീകൃഷ്ണയായിരുന്നു മുന്നിൽ. അവശേഷിക്കുന്ന 44 താരങ്ങളിൽ 18 പേർ മറ്റു കോളജുകളിലേക്ക് മാറി. സ്പോർട്ട്സ് ഹോസ്റ്റൽ നിലനിർത്താൻ കോളജ് മാനേജ്മെന്റായ ഗുരുവായൂർ ദേവസ്വവും വേണ്ട പരിഗണന നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.
കായിക പരിശീലകൻ പടിയിറങ്ങി; ശ്രീകൃഷ്ണ കോളജ് സ്പോർട്സ് ഹോസ്റ്റൽ അടച്ചുപൂട്ടുന്നു
01:12 AM Jun 08, 2023 | Deepika.com