പുല്ലാട്: പുല്ലാട്ശ്രീ വവേകാനന്ദ ഹൈസ്കൂളിനു സമീപം വൈദ്യുതി പോസ്റ്റിൽ കയറിയ കാട് ലൈനിൽ വരെ എത്തിയിട്ടും അധികൃതർ കണ്ടിട്ടില്ല.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാടുകയറിക്കിടക്കുന്ന പുരയിടത്തോടു ചേര്‍ന്നു നില്ക്കുന്ന പോസ്റ്റ് സമീപവാസികള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ഭീഷണിയാണ്. സമീപത്തു തന്നെ 11 കെവി പോസ്റ്റിലും കാടു വളർന്നു കയറി.
കാടും പടര്‍പ്പും വൈദ്യുതി പോസ്റ്റിന്റെ മുകള്‍ ഭാഗം വരെ പടര്‍ന്നു കിടക്കുകയാണ്. പുരയിടത്തിലെ കാട് തെളിക്കാത്തതു സ്കൂൾ കുട്ടികൾക്കും ഭീഷണിയാണ്. കാടു വെട്ടിത്തെളിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു ഭാരതീയ വ്യാപാരി വ്യവസായി സംഘം പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ പുല്ലാട് ആവശ്യപ്പെട്ടു.
നിരക്ക് കൂട്ടാൻ മാത്രം
ഉപഭോക്താക്കളെ പിഴിയുന്ന വൈദ്യുതി ബോർഡ് വൈദ്യുതി വിതരണത്തിൽ ഇപ്പോഴും കൃത്യത കാട്ടുന്നില്ല. തകരാറുകൾ പരിഹരിച്ചു വിതരണം കാര്യക്ഷമമാക്കുന്നതിൽ വൈദ്യുതി ബോർഡ് പിന്നാക്കമാണ്. അടിക്കടി നിരക്ക് കൂട്ടി ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നതിനൊപ്പം വൈദ്യുതി വിതരണത്തിൽ കൃത്യത പുലർത്തേണ്ടതുണ്ട്.
വ്യാപാര മേഖലയ്ക്കാണ് ബുദ്ധിമുട്ടുകളേറെ. തകരാർ സമയബന്ധിതമായി പരിഹരിക്കാൻ കഴിയാത്തതാണ് പ്രശ്നം.
- രാജീസ് കൊട്ടാരം
വ്യാപാരി, കോന്നി.
(ഗ്രീൻ നഗർ റസിഡൻസ്
അസോ. ട്രഷറർ.
മഴയത്ത് ഇരുട്ടിൽ
മഴ ശക്തമാകുന്ന ഘട്ടത്തിൽ ഇരുട്ടിൽ കഴിയുകയും കെഎസ്ഇബിക്കു വൻതുക നൽകുകയും ചെയ്യേണ്ട സാഹചര്യമാണ്. വിതരണം കാര്യക്ഷമമാക്കാതെ ഉപഭോക്താക്കളെ പിഴിയുന്ന സ്വഭാവമാണ് കെഎസ്ഇബിക്കുള്ളത്.
റാന്നി സൗത്ത് സെക്ഷൻ പരിധിയിൽപെടുന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസം ഇപ്പോൾ പതിവായിരിക്കുകയാണ്. ജലവിതരണം പോലും തടസപ്പെടുത്തുന്ന രീതിയിലാണ് വൈദ്യുതി മുടക്കം.
- അജി കൃഷ്ണൻ,
കൊറ്റനാട്.
പരാതികൾ
ഗൗനിക്കാറില്ല
വൈദ്യുതിവിതരണ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ചും അടിക്കടിയുള്ള വൈദ്യുതി മുടക്കം സംബന്ധിച്ചും ഉണ്ടാകുന്ന പരാതികളെ കെഎസ്ഇബി ജീവനക്കാർ അവഗണിക്കുന്നു.
ഉപഭോക്തൃ സൗഹൃദ സമീപനം ഉണ്ടാകുന്നില്ല. തകരാറുകളുണ്ടായാൽ അതു സമയബന്ധിതമായി പരിഹരിക്കാൻ ജീവനക്കാർ ശ്രമിക്കുന്നില്ല.
- എം.എ. ബഷീർ, കോന്നി
പൊതുപ്രവർത്തകൻ.
കാടുകയറി വൈദ്യുതി പോസ്റ്റുകൾ
10:47 PM Jun 07, 2023 | Deepika.com