മടത്തുംപടി: ജഡ്ജിമുക്ക് ഭാഗത്തു നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്റർ മദ്യം കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടി. ജഡ്ജിമുക്ക് കുന്നപ്പിള്ളി വീട്ടിൽ നാരായണൻ മകൻ പ്രദീപ് (44 ) നെയാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം തീയതി മദ്യ ഷോപ്പുകൾക്ക് അവധി ആയതിനാൽ അമിത ലാഭത്തിൽ മദ്യം വിറ്റഴിക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയത്. ഇയാൾക്കെതിരെ ചാരായം വാറ്റിയ കുറ്റത്തിന് കേസ് നിലനിൽക്കുന്നുണ്ടെന്ന് എക്സൈസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ആർ. നെൽസണ്‍, സി.വി. ശിവൻ, ഇന്റലിജൻസ് ഓഫീസർ പി.ആർ. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. അഫ്സൽ, ഒ.ബി. ശോബിത്ത്, എ.എസ്. രിഹാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു പോൾ, എക് സൈസ് ഡ്രൈവർ സി.പി. സഞ്ജയ് എന്നിവരും ഉണ്ടായിരുന്നു.
വില്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്റർ മദ്യം പിടികൂടി
12:57 AM Jun 02, 2023 | Deepika.com