സിഗ്നലുകളും മാറിവരുന്ന പരസ്യബോർഡുകളും...ലക്ഷ്യം സാന്പത്തിക തിരിമറിയെന്ന് ആരോപണം

07:51 AM May 31, 2023 | Deepika.com
തൃശൂർ: കോർപറേഷൻ കൗൺസിലിനെ അറി‍യിക്കാതെ റൗണ്ടിൽ പുതിയ സിഗ്നൽ സംവിധാനവും പരസ്യബോർഡുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കുന്നതും സാന്പത്തിക തിരിമറി ലക്ഷ്യമിട്ടെന്ന് ആരോപണം.

കോർപറേഷൻ പരിധിയിൽ പുതിയ സിഗ്നൽ സംവിധാനങ്ങൾ നടപ്പാക്കുന്നത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്. മേയർ, പിഡബ്ല്യുഡി ഉദേ്യാഗസ്ഥർ, പോലീസ് പ്രതിനിധി, കോര്‌പറേഷൻ ഉദ്യോഗസ്ഥർ, ആർടിഒ എന്നിവരടങ്ങുന്നതാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. എന്നാൽ നടുവിലാൽ, ജനറൽ ആശുപത്രി പരിസരം, കുറുപ്പം റോഡ് എന്നിവിടങ്ങളിൽ ഇപ്പോൾ നടപ്പാക്കിയ സിഗ്നൽ സംവിധാനത്തെ കുറിച്ച് ആർടിഒയും ചില ഉദേ്യാഗസ്ഥരും അറിഞ്ഞില്ലെന്നു പറയുന്നു. ട്രാഫിക് സംബന്ധിച്ച തീരുമാനങ്ങൾ‌ എടുക്കുന്പോൾ നഗരാസൂത്രണ കമ്മിറ്റി ചെയർമാനെ യോഗത്തിനു വിളിക്കാറുണ്ടെങ്കിലും ഇക്കാര്യത്തിൽ ഉണ്ടായില്ല. സ്ഥലം കൗൺസിലറായ പൂർണിമ സുരേഷും ട്രാഫിക് പരിഷ്കാരം അറിഞ്ഞിട്ടില്ല. ഇത്തരം സുപ്രധാന തീരുമാനം നടപ്പാക്കുന്നതിനുമുന്പേ കൗൺസിലിൽ അറിയിക്കുകയെന്ന കീഴ്്‌വഴക്കവും പാലിച്ചില്ല. പുതിയ സിഗ്നൽ സംവിധാനത്തെ കുറിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു.

നഗരത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പരസ്യ ബോർഡുകൾ ഏത് ഏജൻസി വഴിയാണ് സ്ഥാപിക്കുന്നതെന്നു വെളിപ്പെടുത്താത്തതും അഴിമതി ആരോപണത്തെ ശക്തിപ്പെടുത്തുന്നു. കൗൺസിലിനെ അറിയിക്കാതെ പരസ്യബോർഡുകൾ വയ്ക്കുന്നത് പോലീസ് നേരിട്ടാണോയെന്ന് ചില കൗൺസിലർമാർ ചോദിച്ചു. മുൻപ് സിഗ്നലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും കോർപറേഷനുമായി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

പരസ്യബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതിയാണു നടക്കുന്നതെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. മേയറുടെ മൗനാനുവാദത്തിന്‍റെ ഉറപ്പിലാണു കൗൺസിൽ അനുമതിയില്ലാതെ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതെന്നു പറയുന്നു. നിയമവിരുദ്ധമായ ഇത്തരം നടപടികൾ കോർപറേഷനു വൻ നഷ്ടം വരുത്തുന്നുണ്ട്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ