പുന്നംപറന്പ്: കരുമത്രപാടശേഖരത്തിൽ നിർമാണത്തിനു ശ്രമം. കരിങ്കല്ലുമായി എത്തിയ ലോറി പാടശേഖര സമിതിയും നാട്ടുകാരും ചേർന്നു തടഞ്ഞു. ടിപ്പർ ലോറി പൊലീസ് പിടിച്ചെടുത്തു. കരുമത്ര പടിഞ്ഞാറെ ചിറ പാടശേഖരത്തിലാണ് അനധികൃത നിർമാണത്തിന് സ്വകര്യവ്യക്തി കരിങ്കല്ല് കൊണ്ടുവന്നത്. ആരും അറിയാതെ പുലർച്ചെ രണ്ടു ലോഡ് കല്ലടിച്ചശേഷം വീണ്ടും ടിപ്പർ ലോറികളിൽ കല്ല് കൊണ്ടുവരുന്നതിനിടെയാണ് വാർഡ് മെംബർ ഐശ്വര്യ ഉണ്ണിയുടെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ തടഞ്ഞത്. നാട്ടുകാരെ കണ്ടതോടെ ടിപ്പർ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ കുറേ നാളുകളായി അധികൃതരുടെ മൗനാനുവാദത്തോടെ ഇയാൾ പാടശേഖരം നികത്തി വരികയാണ്. വില്ലേജ് ഓഫീസ് അധികൃതരും അനധികൃത നിർമാണം കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപണമുണ്ട്. സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസും കൃഷി ഓഫീസറും സ്ഥലത്ത് എത്തി.
കരിങ്കൽ ലോറി തടഞ്ഞു
07:40 AM May 31, 2023 | Deepika.com