തൃശൂർ: പത്ത് കിലോയോളം കഞ്ചാവ് കൈവശം വെച്ച തമിഴ്നാട് സ്വദേശിക്ക് അഞ്ചു വർഷം കഠിനതടവും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തേനി ഭദ്രകാളിയമ്മൻ കോവിൽ സെൽവമണി എന്ന സെൽവനെയാണ്(55) തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസം അധികത്തടവ് അനുഭവിക്കണം.
2015 മാർച്ച് ആറിന് തൃപ്രയാർ പോളിടെക്നിക്കിനു സമീപമുള്ള ടിപ്പു സുൽത്താൻ റോഡിൽ വെച്ചാണ് വലപ്പാട് പോലീസ് സബ് ഇൻസ്പക്ടർ കെ.ജി ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.
പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ പബ്ലിക്ക് പ്രോസിക്യൂട്ടർ ലിജി മധു എന്നിവർ ഹാജരായി.
കഞ്ചാവു കേസില്‍ അഞ്ചുവര്‍ഷം തടവും പിഴയും
01:03 AM Apr 01, 2023 | Deepika.com