വടക്കാഞ്ചേരി: ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം. തെക്കുംകര പഞ്ചായത്തിലെ ജനവാസ മേഖലയായ പഴയന്നൂപാടം, മുള എന്നി പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങി കൃഷിയിടങ്ങൾ തകർത്തത്.
ജനങ്ങളുടെ ജീവനും സ്വത്തിനും തുടർച്ചയായി ഭീഷണിയുയർന്നിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരുനടപടിയും സ്വീകാരിക്കുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം അർധരാത്രി എത്തിയ കാട്ടാനകൂട്ടം ഇന്നലെ പുലർച്ചെ അഞ്ചുവരെ തെങ്ങ്, വാഴ, കഴുങ്ങ് എന്നിങ്ങനെയുള്ള കൃഷികൾ നശിപ്പിച്ചു. കുഴൽ കിണറിന്റെ പൈപ്പുകളും തകർത്തിട്ടുണ്ട്.
മൂന്ന് വലിയ ആനകളും ഒരു കുട്ടിയാനയുമാണ് കഴിഞ്ഞ രാത്രിയിൽ നാടിനെ വിറപ്പിച്ചത്. പഞ്ചായത്ത് മുൻ മെന്പർ സി.എം. ശശി, പോലീസ് ഉദ്യോഗസ്ഥനായ സന്തോഷ്, അന്നമ്മ പത്രോസ്, അച്ചാമ പൗലോസ് എന്നിവരുടെ കൃഷിയിടങ്ങളാണ് കൂടുതലായും നശിപ്പിച്ചത്. കഴിഞ്ഞ ദിവസം വാഴാനി ഡാമിലെത്തിയ ആനക്കൂട്ടമാണ് ഇവിടെയും കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.
ജനവാസ മേഖലയിൽ കാട്ടാന: കൃഷിയിടങ്ങൾ തകർത്തു
01:02 AM Mar 30, 2023 | Deepika.com