പത്തനംതിട്ട: റാന്നി സ്വദേശിനിയായ പതിനഞ്ചുകാരിയെ സ്കൂളില്‍നിന്നു മടങ്ങുംവഴി സമീപത്തെ റബര്‍തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എഴുപത്തിമൂന്നുകാരന് 47 വര്‍ഷം കഠിനതടവ്.
വെച്ചൂച്ചിറ കുംഭിത്തോട് വെട്ടിക്കല്‍ കുഞ്ഞുമോനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ 47 വര്‍ഷം കഠിന തടവിനും 1,100,000 രൂപ പിഴയും ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 25 മാസം അധിക കഠിനതടവും ശിക്ഷ വിധിച്ചു.
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ടുവന്ന പെൺകുട്ടിയെ പിന്തുടർന്ന കുഞ്ഞുമോൻ ആള്‍പ്പാര്‍പ്പില്ലാത്ത റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം പീഡനത്തിനിരയാക്കി. പ്രദേശവാസിയായ ഒരു സ്ത്രീ പ്രതിയേയും പെണ്‍കുട്ടിയേയും ഒരുമിച്ച് കാണാനിടയായതാണ് സംഭവം പുറത്തുവരാന്‍ കാരണമായത്.
തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിലിംഗ് നല്കി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കുഞ്ഞുമോനെ അറസ്റ്റ് ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്സോ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായ കേസില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. സുരേഷാണ് അന്വേഷണം നടത്തിയത്.
വിധിപ്രസ്താവന വേളയില്‍ പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ ശക്തമായി എതിര്‍ത്തു.
ചെറുമകളുടെ പ്രായം മാത്രമുള്ള പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചതിലൂടെ പ്രതിയുടെ ക്രൂരമായ മാനസികാവസ്ഥയ്ക്ക് മതിയായ ശിക്ഷഉറപ്പാക്കണമെന്നും യാതൊരു ഇളവുകളും അനുവദിക്കരുതെന്നുമുള്ള മറുവാദം അംഗീകരിച്ച് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
പോക്സോ കേസില്‍ 73-കാരന് 47 വര്‍ഷം കഠിനതടവ്
11:02 PM Mar 28, 2023 | Deepika.com