കരൂപ്പടന്ന: മേഖലയിലെ തെരുവുനായ ശല്യത്തിനെതിരേ ത്രിതല പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കരൂപ്പടന്ന ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ ആശുപത്രി പരിസരത്തുനിന്ന് പള്ളിനട വരെ പ്രതിഷേധറാലി നടത്തി. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ് കരൂപ്പടന്ന പെഴുംകാട് 14 വയസുകാരനായ വിദ്യാർഥിയുടെ കൈകാലുകൾക്ക് പരിക്കേറ്റിരുന്നു. റംസാൻവ്രതം ആരംഭിച്ചതിനാൽ രാത്രിയും പ്രഭാതത്തിലുമുള്ള പ്രാർഥനകൾക്കായി ജനങ്ങൾക്ക് ഭീതിയോടെ പോകേണ്ട സ്ഥിതിയാണ്.
കരൂപ്പടന്ന സ്കൂൾ പരിസരത്ത് നടന്ന പ്രതിഷേധയോഗത്തിൽ കെ.എസ്. അബ്ദുൽ മജീദ് സാഹിബ്, പി.എം. അൽത്താഫ്, എം.എ. മൈഷൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു. കരൂപ്പടന്ന മേഖലയിൽ രൂക്ഷമായ തെരുവുനായ്ക്കളുടെ ശല്യത്തിനെതിരേ നടപടി വേണമെന്ന് മുസ്ലിംലീഗ് വെള്ളാങ്കല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥിയെ കടിച്ചു പരിക്കേൽപ്പിച്ചത് ഗൗരവത്തോടെ കാണണമെന്നും മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഇബ്രാഹിം ഹാജി, പി.കെ.എം. അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു.
തെരുവുനായശല്യം: പ്രതിഷേധിച്ച് കരൂപ്പടന്ന ജനകീയ കൂട്ടായ്മ
12:45 AM Mar 28, 2023 | Deepika.com