പഴയന്നൂർ: വാഴക്കോട് - പ്ലാഴി സംസ്ഥാനപാത നിർമാണ പ്രവൃത്തി കൾ നടക്കുന്ന പഴയന്നൂർ ടൗണിലെ അന്പലനടയിൽ അപാകതകൾ പരിഹരിക്കുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു. പഴയന്നൂർ ടൗണിലെ പഞ്ചായത്ത് ബിൽഡിംഗിനു സമീപത്തുള്ള ഗാന്ധി പ്രതിമയുടെ മുന്നിലെ കാനയും കോണ്ക്രീറ്റ് സ്ലാബും പൊളിച്ചു നീക്കുമെന്നും അനധികൃത കൈയേറ്റങ്ങളുണ്ടെങ്കിൽ
ഒഴിപ്പിക്കുമെന്നും കെഎസ്ടിപി വ്യക്തമാക്കി.
വ്യാപാര സ്ഥാപന ഉടമയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആ ഭാഗത്തുള്ള നിർമാണ പ്രവൃത്തികൾ കോടതി വിധിയുടെ അടിസ്ഥാനത്തിലേ ചെയ്യാനാവുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.
റോഡ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയന്നൂർ ഭഗവതി ക്ഷേത്രത്തിനു മുന്നിലായി വ്യാഴാഴ്ച രാത്രി ഏഴോടെ കോണ്ക്രീറ്റ് ചെയ്യാനായി പണികൾ ആരംഭിച്ചപ്പോൾ ബിജെ പി പ്രവർത്തകരെത്തി തടഞ്ഞിരുന്നു. ഡിപിആറിൽ പറഞ്ഞ എട്ടു മീറ്റർ വീതി റോഡിന് ഇല്ലന്നാണ് ആരോപണം.
അന്പലനടയിൽ എത്തിയപ്പോൾ അത് അഞ്ചര മീറ്ററായി കുറയുമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ റോഡ് വളഞ്ഞു പുളഞ്ഞു പോകുന്ന തരത്തിൽ നിർമാണം പുരോഗമിക്കുന്പോഴാണ് ബിജെപി പ്രവർത്തകരെത്തി തടത്തത്.
കെഎസ്ടിപി സൂപ്രണ്ടിംഗ് എൻജിനീയർ എൻ. ബിന്ദു, എക്സിക്യൂട്ടീവ് എൻജിനീയർ സിനി മാത്യു, എഎഇ ഷിനുകുമാർ, എഇ എം.ആർ. മിനി, സോഷ്യോളജിസ്റ്റ് നിഷാദ് തുടങ്ങിയവർ
പരിശോധന സംഘത്തിൽ ഉണ്ടാ യിരുന്നു.
പഴയന്നൂർ ടൗണിലെ അപാകതകൾ പരിഹരിക്കും: കെഎസ്ടിപി
01:08 AM Mar 27, 2023 | Deepika.com