ആര്‍ദ്രകേരളം പുരസ്‌കാര മികവില്‍ ചെന്നീര്‍ക്കര

10:56 PM Mar 26, 2023 | Deepika.com
പത്തനംതിട്ട: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ചെന്നീര്‍ക്കര നേടി. പത്തുലക്ഷം രൂപയുടേതാണ് പുരസ്‌കാരം.
നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്.
ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍ , കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ചെന്നീര്‍ക്കരയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാരം നേടിയത് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ മികവില്‍
ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ മികവിലാണ് ഗ്രാമപഞ്ചായത്ത് പുരസ്‌കാരം നേടിയത്. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് 2019 മുതല്‍ തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ ലഭിച്ചുവരുന്നു.
2019ല്‍ ആര്‍ദ്രം അവാര്‍ഡുകളില്‍ ജില്ലയില്‍ ഒന്നാമതെത്തി. 2021ല്‍ കേരള അക്രഡിറ്റേഷന്‍ അവാര്‍ഡ്, 2022ല്‍ ദേശീയ ഗുണനിലവാര അവാര്‍ഡ് എന്നിവ ലഭിച്ചു.
ഡോ. ജിനു ജി. തോമസ് മെഡിക്കല്‍ ഓഫീസറായിരുന്നപ്പോഴാണ് ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം അവാര്‍ഡുകളുടെ നേട്ടത്തിലേക്ക് എത്തിയത്.
ഡോക്ടര്‍മാരായ ആര്‍. ബിജു, ആതിരന്‍ നിഖില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി സുരേഷ് കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗോപകുമാര്‍, ജിഷാ ജ്യോതി എന്നിവരുടെ നേതൃത്തിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍.
ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് അഞ്ച് സബ്‌സെന്‍ററുകളുണ്ട്.
അംഗീകാരത്തില്‍ അഭിമാനം
ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരത്തെ കാണുന്നതെന്ന് ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് തോമസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ശശി എന്നിവര്‍ പറഞ്ഞു.
ഹരിതകര്‍മ സേനയുമായി ബന്ധപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് പരിഗണിച്ചു.

ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം
ഓമല്ലൂരിന്
ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിനാണ്. അഞ്ചുലക്ഷം രൂപ പഞ്ചായത്തിനു ലഭിക്കും.
രണ്ടാംസ്ഥാനം നേടിയ വടശേരിക്കര ഗ്രാമപഞ്ചായത്തിന് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ ഏഴംകുളത്തിന് രണ്ടുലക്ഷം രൂപയും ലഭിക്കും.
ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളുടെ മികവ് അടിസ്ഥാനത്തിലാണ് ജില്ലാതലത്തിലും പുരസ്‌കാരം നിര്‍ണയിച്ചത്.