കൊരട്ടി: ദേശീയപാത മുരിങ്ങൂരിൽവച്ച് െകഎസ്ആർടിസി ഡ്രൈവറെ മർദിച്ച കേസിൽ യുവാവിനെ കൊരട്ടി സിഐ ബി.കെ. അരുണ്‍ അറസ്റ്റു ചെയ്തു. ആലുവ എടയാപുറം സ്വദേശി വെളിയത്ത് ലിജിൻ(37)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 15ന് ഉച്ചതിരിഞ്ഞായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന ലിജിന്‍ മറികടക്കാൻ മുന്‍പിലുണ്ടായിരുന്ന െകഎസ്ആർടിസി ബസ് വഴികൊടുത്തില്ലെന്ന് പറഞ്ഞ് ബസ് തടഞ്ഞു നിർത്തുകയും തർക്കം മൂത്ത് ഡ്രൈവറായ ഗോപീദാസിനെ മർദിക്കുകയുമായിരുന്നുവത്രേ. ഹെൽമെറ്റുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തിയെങ്കിലും ലിജിനെ കണ്ടെത്താനായില്ല. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നന്പർ ലഭിച്ചിരുന്നെങ്കിലും മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇയാളുടെ ഫോട്ടോ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിൽ അങ്കമാലിയിൽനിന്നും ലിജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരനാണ് ലിജിൻ. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ കൊരട്ടി സ്റ്റേഷനിലെ സീനിയർ സിപിഒമാരായ പി.കെ. സജീഷ്, ജിബിൻ വർഗീസ് എന്നിവരും ഉണ്ടായിരുന്നു.
കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
01:04 AM Mar 21, 2023 | Deepika.com