പുത്തൂർ റോഡ് വികസനം: അദാലത്തിൽ പങ്കെടുത്തതു നൂറുകണക്കിനുപേർ

12:59 AM Mar 21, 2023 | Deepika.com
പുത്തൂർ: പുത്തൂർ റോഡ് വികസനത്തിന്‍റെ ഭാഗമായി സ്ഥല ഉടമകളുടെ പരാതികൾ പരിഹരിക്കാൻ അദാലത്ത് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കളക്ടർ ബിന്ദുവിന്‍റെ നേതൃത്വത്തിൽ പുത്തൂർ കുരിശുമൂല കല്യാണമണ്ഡപത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.

കുട്ടനെല്ലൂർ ബൈപാസ് മുതൽ കുരിശുമൂലവരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിൽ ഉള്ള സ്ഥലങ്ങളും വീടും മറ്റു കെട്ടിടങ്ങളും നഷ്ടമാവുന്നവരുടെ പരാതികൾ കേൾക്കുന്നതിനും നഷ്ടമാവുന്ന വസ്തുവിനു തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും പൂർണമായും വീട് നഷ്ടമാവുന്നവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനുമുള്ള പ്രരംഭ നടപടികൾ തുടങ്ങുന്നതുമാണ് അദാലത്തിൽ പരിഗണിച്ചത്.

150 ഒാളം സ്ഥല ഉടമകൾ അദാലത്തിൽ പങ്കെടുത്തു. പുത്തൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് റവന്യു പുറന്പോക്ക് സ്ഥലം അളക്കാതെ സ്ഥലം എടുക്കുന്നതിനെതിരെ ഏതാനും ഉടമകൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ് അശ്വതി സുനീഷ്, മെംബർമാരായ പി.എസ്. സജിത്ത്, ലിബി വർഗീസ്, നളിനി വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.