പാവറട്ടി: പരിസ്ഥിതിക്കു വിരുദ്ധമായ അശാസ്ത്രീയമായ റിസർവ് വനപ്രഖ്യാപനത്തിലൂടെ ജനങ്ങളെ കടുത്ത ബുദ്ധിമുട്ടിലേക്ക് തള്ളിവിടരുതെന്ന് പുഴ വനവൽകരണ വിരുദ്ധ സമരസമിതി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ടൽ വനമേഖലയായി പ്രഖ്യാപിച്ചാൽ പെരിങ്ങാട് പുഴയുടെ തീരമേഖല സിആർ സെഡ് ഒന്നിന്റെ പരിധിയിൽ വരുമെന്നതും 500 മീറ്റർ പരിധിയിൽ കെട്ടിടനിർമാണമടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് വരുമെന്നതും തീരമേഖലയിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കാവുന്ന ഒന്നാണെന്നും യോഗം ചൂണ്ടിക്കാട്ടി.
പെരിങ്ങാട് പുഴയെ വനമാക്കരുത്, പുഴയെ പുഴയായി സംരക്ഷിക്കുക, സംരക്ഷിത വനമാക്കാനുള്ള കരട് വിജ്ഞാപനം ഉടൻ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ചുക്കുബസാറിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. ഡിസിസി സെക്രട്ടറി പി.കെ. രാജൻ ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയർമാൻ ഒ.ജെ. ഷാജൻ അധ്യക്ഷതവഹിച്ചു. കണ്‍വീനർ എം.ബി. സെയ്തുമുഹമ്മദ്, സലാം വെെ·നാട്, എ.ടി. സ്റ്റീഫൻ, ഗ്രേസി ജേക്കബ്, ആന്റോ ലിജോ, ജെറോം ബാബു, ടി.കെ. സുബ്രഹ്മണ്യൻ, ഷിനി തറയിൽ എന്നിവർ സംസാരിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടരുതെന്ന്
12:52 AM Mar 20, 2023 | Deepika.com