തൃശൂർ: കുന്നംകുളം ശ്രീ വിവേകാനന്ദ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി സിപിഎം നേതാവിന്റെ മകനും മുൻ എസ്എഫ്ഐ നേതാവുമായ സമീറിനെ നിലവിലില്ലാത്ത റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചതിനു പിന്നിൽ കോളജിലെ മുൻ അധ്യാപികയും വിദ്യാഭ്യാസ മന്ത്രിയുമായ ബിന്ദുവിന്റെ ഇടപെടലാണെന്നും ഇതിൽ അഴിമതിയുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്കുമാർ.
ഒരു അധ്യാപകനെ നിയമിക്കാൻ 2021 ൽ ഇറക്കിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2022 ൽ കഴിഞ്ഞതാണ്. അതിൽ നിന്നു രണ്ട് അധ്യാപകരെ നിയമിച്ചിട്ടുള്ളതുമാണ്. സർക്കാർ ഉത്തരവു പ്രകാരം റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം മാത്രമാണെന്നിരിക്കെ ഇപ്പോഴുണ്ടായ നടപടി അങ്ങേയറ്റം നിയമവിരുദ്ധവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. സംസ്ഥാനത്ത് മന്ത്രിമാരുടെ ഇടപെടൽ മൂലം പിൻവാതിൽ നിയമനങ്ങൾ നിർബാധം തുടരുന്നു എന്നതിന്റെ തെളിവാണിത്.
പിഎസ്ഇ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകണമെന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ തുടർച്ചയായ അഭ്യർഥനകൾ പിണറായി സർക്കാർ ദയാരഹിതമായി തള്ളുന്ന സമയത്താണ് സ്വന്തക്കാർക്ക് വേണ്ടി റദ്ദായ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടന്നത് എന്നത് ഗൗരവരമേറിയ പ്രശ്നമാണ്. നിയമവിരുദ്ധമായ ഈ നിയമനം റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും അല്ലാത്ത പക്ഷം ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ്കുമാർ അറിയിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിലെ പിൻവാതിൽ നിയമനം; നടപടി വേണം: ബിജെപി
12:39 AM Mar 19, 2023 | Deepika.com