തൃശൂർ: ക്ഷേമപെന്ഷന്, വിദ്യാഭ്യാസം, ബത്ത എന്നിവ നിഷേധിക്കുന്നതിനെതിരെ ബൗദ്ധിക പരിമിതികളുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ കേരള 16നു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കു 18 വയസുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കണം, സ്പെഷല്‍ അധ്യാപകരെ സ്ഥിരമായി നിയമിക്കണം, സംസ്ഥാന ഭിന്നശേഷി ഫണ്ട് രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. 18 വയസുവരെയുള്ള ഭിന്നശേഷിക്കാർക്കു നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിൽ താത്കാലികമെന്നു രേപ്പെടുത്തുന്നതിനാൽ പെന്ഷന് ലഭിക്കുന്നില്ലെന്നും കുടുംബ വരുമാനത്തിന്റെ പരിധി ഉയർത്തിക്കാട്ടി ആനുകൂല്യങ്ങൾ നല്‍കുന്നില്ലെന്നും കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.ഡി. ഫ്രാൻസിസ്, ആർ. വിശ്വനാഥൻ, വി.ജെ. വിൻസെന്റ്, എം. സുകുമാരൻ, എം.പി. കരുണാകരൻ, ടി.ടി. രാജപ്പൻ എന്നിവർ പങ്കെടുത്തു.
ബൗദ്ധിക പരിമിതിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് 16 ന്
12:59 AM Feb 09, 2023 | Deepika.com