തൃശൂർ: ഭൂമിയുടെ ന്യായവില വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് സംസ്ഥാന വസ്തു വ്യാപാര തൊഴിലാളി യൂണിയൻ(എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ.ആർ. ഷാജി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് മേഖല നിശ്ചലവും ഭൂമിയുടെ വില മുൻ കാലങ്ങളെ അപേക്ഷിച്ച് താഴെയും ആയിരിക്കുന്പോൾ ന്യായവില വർധിപ്പിക്കുന്ന പതിവു സർക്കാർ നടപടി എരിതീയിൽ എണ്ണയൊഴിക്കലാണ്. ഈ വർധന മൂലം സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കില്ലെന്നു മാത്രമല്ല, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന നടപടിയാണിതെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി വി.വി.മാത്യു, വർക്കിങ് പ്രസിഡന്റ് എം.ആർ. നാരായണൻ, വൈസ് പ്രസിഡന്റ് പി.കെ. ശേഖർ, ട്രഷറർ ഹനീഫ എന്നിവർ പങ്കെടുത്തു.
ബിനി: ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആന്റി കറപ്ഷൻ മൂവ്മെന്റ്
തൃശൂർ: കോർപറേഷന്റെ ഉടമസ്ഥതയിലുളള ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ദുരൂഹതയും അഴിമതിയും പുറത്തു കൊണ്ടുവരണമെന്ന് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.കെ. ജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. സാജൻ, ജില്ലാ സെക്രട്ടറി ബാബു ജോസഫ്, വൈസ് പ്രസിഡന്റ് ടി.ഗോപകുമാർ, ജേക്കബ് പുതുശേരി, ബാലകൃഷ്ണൻ, വിത്സൻ പണ്ടാരവളപ്പിൽ, ജോഷി ജോർജ്, ജോസ് ഇമ്മട്ടി എന്നിവർ പ്രസംഗിച്ചു.
ഭൂമിയുടെ ന്യായവില വർധിപ്പിക്കാനുള്ള നിർദേശം പിൻവലിക്കണം: എഐടിയുസി
12:58 AM Feb 08, 2023 | Deepika.com