മേലൂർ: പാതയോരത്തെ കാട് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം. മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിൽ പൂത്തുരുത്തി പാലത്തിന്റെ ആരംഭം മുതലാണ് ഇരുവശങ്ങളിലുമായി കാട് കയറിയിട്ടുള്ളത്. അടിക്കാടുകൾ നിറഞ്ഞ് റോഡിലേക്ക് ഇറങ്ങിതുടങ്ങി. കാൽനട- ഇരു ചക്ര വാഹനങ്ങളിൽ വള്ളിപ്പടർപ്പുകൾ കുടുങ്ങി അപകട സാധ്യത വർധിക്കുന്നതായി യാത്രക്കാർ പറയുന്നു.
വിനോദസഞ്ചാരികൾ ഉൾപ്പടെ നിരവധി വിഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കാടുകളെ മറയാക്കി സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവാക്കി. കുറുനരി, കാട്ടുപന്നി തുടങ്ങിയവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമായി. ഭീമമായ തുക വിനിയോഗിച്ച് നവീകരണം നടത്തുന്ന റോഡിന്റെ പണി പൂർത്തിയാക്കാത്തതും കൃത്യമായ പരിപാലനം ഇല്ലാത്തതുമാണ് റോഡ് കാടാവാൻ കാരണമെന്നും അധികാരികളുടെ അനാസ്ഥയാണ് ഇതിനു പിന്നിലെന്നും നാട്ടുകാർ ആരോപിച്ചു.
ഉദ്യോഗസ്ഥർ പലരും ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും പാതയോരം കാട് കയറിയത് കണ്ടില്ലെന്ന് നടിക്കുന്നതാണോയെന്ന ആക്ഷേപവുമുണ്ട്.
പ്രശ്നത്തിന് പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
പാതയോരത്തെ പൊന്തക്കാട് നീക്കം ചെയ്യണമെന്ന്
12:45 AM Feb 07, 2023 | Deepika.com