കൊരട്ടി: ചിറങ്ങരയിൽ നിർമാണം നടക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണ പുരോഗതികൾ വിലയിരുത്താൻ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘമെത്തി.
മെയ് 31നകം കെട്ടിടത്തിന്റെ സ്ട്രകച്ചറൽ നിർമാണം പൂർത്തിയാക്കുമെന്നു കരാർ കന്പനി ഉറപ്പ് നൽകിയതായി എംഎൽഎ പറഞ്ഞു.
കിഫ്ബിയുടെ സാന്പത്തിക സഹായത്തോടെ 10.76 കോടി രൂപ വിനിയോഗിച്ചാണ് മൂന്നു നിലകളിലായി 3696.37 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഇടത്താവളം നിർമിക്കുന്നത്.
വിശ്രമകേന്ദ്രം, അന്നദാന മണ്ഡപം, പാചകശാല, ഓഡിറ്റോറിയം, സ്ത്രീകൾക്കും പുരുഷ·ാർക്കും പ്രത്യേകം ഡോർമിറ്ററി, ഭിന്നശേഷികാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം സൗകര്യങ്ങൾ, ആധുനിക രീതിയിലുള്ള ശുചി മുറികൾ, ലോക്കർ റൂം, ലിഫ്റ്റ്, വാഹന പാർക്കിംഗ് സൗകര്യം തുടങ്ങിയവയാണ് ഇടത്താവളത്തിൽ ഒരുക്കുക.
നാഷണൽ ബിൽഡിംഗ് കണ്‍സ്ട്രക്ഷൻസ് കോർപ്പറേഷനാണ് നിർമാണ ചുമതല. അവലോകന യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ, ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് പയ്യപ്പിള്ളി, കൊച്ചിൻ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ. മനോജ്, എൻബിസിസി പ്രതിനിധി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചിറങ്ങരയിലെ ശബരിമല ഇടത്താവളം: നിർമാണപുരോഗതി വിലയിരുത്താൻ എംഎൽഎയും ഉദ്യോഗസ്ഥരുമെത്തി
01:06 AM Feb 05, 2023 | Deepika.com