തൃശൂർ: കലാമണ്ഡലത്തിലും ലഹരി പാർട്ടി നടക്കുമ്പോൾ ഭരണാധികാരികളുടെ ലഹരിവിരുദ്ധ കാപട്യം വ്യക്തമാകുന്നതായി അഡ്വ. തേറമ്പിൽ രാമകൃഷ് ണൻ പറഞ്ഞു. കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫിന്റെ 90 മണിക്കൂർ ഉപവാസം നാരങ്ങാനീര് നൽകി അവസാനിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പ്രവൃത്തികൾ ലഹരിയുടെ വ്യാപനത്തിനുള്ള മറയാണെന്ന് അവയുടെ കച്ചവടക്കാരായി ഭരണപക്ഷക്കാർ പിടിക്കപ്പെടുമ്പോൾ തെളിയുന്നതായും തേറമ്പിൽ ആരോപിച്ചു. കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് ഇ.പി. വർഗീസ് അധ്യക്ഷത വഹിച്ചു.
കുരിയച്ചിറ സെന്റ് ജോസഫ് സ് പള്ളി വികാരി ഫാ. തോമസ് വടക്കൂട്ട്, കോർപറേഷൻ കൗൺസിലർമാർ നിമ്മി റപ്പായി, ഇ.വി. സുനിൽ രാജ്, ആൻസി ജേക്കബ്, കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വിത്സൺ പണ്ടാരവളപ്പിൽ, വനിതാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി മേഴ്സി ജോയ്, കേരള മദ്യനിരോധന സമിതി തൃശൂർ ജില്ലാ സെക്രട്ടറി സദാശിവൻ കുറുവത്ത്, എറണാകുളം ജില്ല പ്രസിഡന്റ് പി.ടി. മൈക്കിൾ, ട്രഷറർ എ.കെ. അഗസ്റ്റിൻ, തൃശൂർ താലൂക്ക് സെക്രട്ടറി കെ. എം. പ്രേംദാസ്, മുൻ സെക്രട്ടറി കെ എസ്. ശിവരാമൻ, പി.വി. ജോസ് ജനാരോഗ്യ എന്നിവർ പ്രസംഗിച്ചു.
2008 മുതൽ ഓരോ വർഷവും ആറു മണിക്കൂർ സമയം ദീർഘിപ്പിച്ച് നടത്തുന്ന ഇ.എ. ജോസഫിന്റെ ഉപവാസം കേരളത്തിൽ മദ്യനിരോധനം വരുന്നതുവരെ തുടരുമെന്ന് ജോസഫ് പ്രഖ്യാപിച്ചു.
കലാമണ്ഡലത്തിലെ ലഹരി പാർട്ടി സർക്കാരിന്റെ ലഹരിവിരുദ്ധ കാപട്യം: തേറന്പിൽ രാമകൃഷ്ണൻ
01:11 AM Feb 04, 2023 | Deepika.com