കൊടുങ്ങല്ലൂർ: കേടുപാടു സംഭവിച്ച ശ്രീകുരുംബാ മ്മയുടെ വിഗ്രഹം പുനർനിർമിക്കുന്നതിനായി ക്ഷേത്രം തന്ത്രി താമരശേരി മേക്കാട്ട് ശങ്കരൻ നന്പൂതിരിപ്പാട്, വാസ്തു വിദഗ്ദൻ വേഴപ്പറന്പ് ചിത്രഭാനു നന്പൂതിരിപ്പാട്, പുതിയ വിഗ്രഹം നിർമിക്കുന്ന ശില്പി കല്ലുവഴി പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ വിഗ്രഹത്തിന്റെ അളവുകൾ എടുത്തു. ഹിമാലയത്തിൽനിന്ന് കൊണ്ടുവന്ന അഞ്ജനശിലയിൽ നിർമിച്ച വിഗ്രഹം 42 വർഷങ്ങൾക്കു മുമ്പ് കളവു പോയതിനെത്തുടർന്നാണ് ഇപ്പോൾ ഉള്ള ശ്രീകുരുംബാമ്മയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്.
79 യവം ആണ് ഇപ്പോൾ ഉള്ള വിഗ്രഹത്തിന്റെ ഉയരം. വേഴപ്പറന്പ് ചിത്രഭാനു നന്പൂതിരിപ്പാട് നൽകുന്ന കണക്കിലാണ് വിഗ്രഹം നിർമിക്കുക. പ്രശസ്ത ജ്യോതിഷി പത്മനാഭ ശർമയുടെ നേതൃത്വത്തിൽ ഒറ്റരാശി വച്ച് ദേവഹിതം അറിഞ്ഞതിനുശേഷം ആണ് നിർമാണ പ്രക്രിയകൾ ആരംഭിക്കുക.
ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ.വിനോദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വിഗ്രഹത്തിന്റെ അളവുകൾ എടുത്തത്.
യോഗ ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറി വെൽനെസ് സെന്റർ ആക്കുന്നതിന്റെ ഭാഗമായി യോഗ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എട്ടിന്ന് രാവിലെ 10 മണിക്ക് കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 0480 2719900 എന്ന ടെലിഫോണ്‍ നന്പറിൽ ബന്ധപ്പെടണം.
ശ്രീകുരുംബാമ്മയുടെ വിഗ്രഹ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
12:54 AM Feb 02, 2023 | Deepika.com