അരിന്പൂർ: വാരിയം കോൾപടവിലെ കർഷകരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ 18 ലക്ഷം രൂപ ചെലവഴിച്ച് െകെഎൽഡിസി പടവുകളിലെ വിവിധയിടങ്ങളിൽ നിർമിച്ച നാലു റാന്പുകളുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു.
പടവ് പ്രസിഡന്റ് കെ.സി. പുഷ്ക്കരൻ അധ്യക്ഷനായി. അരിന്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി ഗോപി, പടവ്സെക്രട്ടറി കെ.കെ. അശോകൻ, വൈസ് പ്രസിഡന്റ്് തങ്ക പ്രഭാകരൻ, വാർഡ് അംഗം കെ. രാഗേഷ്, ആസൂത്രണ സമിതി അംഗം കെ.ആർ. ബാബുരാജ് എന്നിവർ സംസാരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായിട്ടാണ് ഈ റാന്പുകളുടെ നിർമാണം പൂർത്തീകരിച്ചത്. കർഷകർക്ക് ഏറെ സാന്പത്തിക ലാഭവും സമയലാഭവും ലഭ്യമാകും.
കൊയ്തെടുക്കുന്ന നെല്ല് കയറ്റാൻ തടസം കൂടാതെ ലോറി എത്തുമെന്നതാണ് ഏറെ ഗുണകരം. വളം, വൈക്കോൽ, വിത്ത്, മുതലായവ കൊണ്ടുപോകുന്നതിന് കർഷകർക്ക് ഏറെ ഗുണം ചെയ്യും. നിലവിൽ ഒരു ചാക്ക് നെല്ല് താഴെ നിന്നും മുകളിലേക്ക് കയറ്റുന്നതിന് ചാക്കൊന്നിന് 25 രൂപ ചെലവുണ്ട്.
ഈ റാന്പിന്റെ നിർമാണം പൂർത്തിയായതോടെ ചാക്കൊന്നിന് 25 രൂപ കർഷകന് ലാഭം കിട്ടും. ഏകദേശം 5000 ചാക്കിലധികം നെല്ല് ഇവിടെ നിന്നും കയറ്റുന്നുണ്ട്. കോൾപാടശേഖരത്തിലെ കർഷകർക്ക് ഒരു ലക്ഷം രൂപയോളം ഈയിനത്തിൽ തന്നെ ലാഭിക്കാനാകും.
റാന്പുകള് ഉദ്ഘാടനം ചെയ്തു
12:50 AM Feb 02, 2023 | Deepika.com