തൃശൂർ: ഭൂമിയുടെ ന്യായവില വർധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മുന്‍പു നിശ്ചയിച്ചിരുന്ന ന്യായവിലയുടെ അപാകതകൾ പരിഹരിക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റ്സ് അസോസിയേഷൻ. പ്രധാന റോഡിനഭിമുഖമായുള്ള ഭൂമിയുടെ ന്യായവില നടപ്പാതപോലും ഇല്ലാത്ത ഭൂമിക്കും നിശ്ചയിക്കുന്നതു പരിഹരിക്കണം. കണ്സൾട്ടന്റുമാർക്കു പരിരക്ഷയോ തർക്ക പരിഹാരമോ ചെയ്യാൻ സാധിക്കാത്ത രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്ന 25,000 രൂപ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അരുണ്‍ വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കനകരാജ് ആറ്റൂർ, കെ.കെ. രമേഷ്, അജി പെരിങ്ങമല, ജോസ് വിക്ടർ, മധു കാരിക്കോടൻ, റഹീം പാന്‍പൂർ, കെ.ജെ. ജോണ്സൻ, പി.എം. ശ്രീനിവാസൻ, ബിജു എസ്. നായർ, ജെയിംസ് പാണാടൻ, കെ. ജോസ്, ഉണ്ണികൃഷ്ണൻ, അബ്ദുൾഗഫൂർ, ജിക് സി എബി, പി.വി. കിഷോർ എന്നിവർ പങ്കെടുത്തു.
ഭൂമിയുടെ ന്യായവില: അപാകത പരിഹരിക്കണം
12:37 AM Feb 01, 2023 | Deepika.com