കൊടകര: ദേശീയപാതയിലെ കൊടകര മേൽപ്പാലത്തിൽ ഗുഡ്സ് ഓട്ടോ കത്തി നശിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.
തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് സ്കാനിംഗ് മെഷീൻ കൊണ്ടുവന്ന ശേഷം തിരികെ ആലുവയിലേക്ക് ് പോകുന്നതിനിടെയാണ് കൊടകര മേൽപ്പാലം ഇറങ്ങി വരുന്നതിനിടെ തീപിടുത്തമുണ്ടായത്. വാഹനത്തിൽ തീപടരുന്നത് കണ്ട് ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചു. കൊടകര പോലീസും സ്ഥലത്തെത്തി.
കയ്പമംഗലത്ത് മത്സ്യത്തൊഴിലാളിയുടെ വീട് കത്തിനശിച്ചു
കയ്പമംഗലം: കയ്പമംഗലത്ത് മത്സ്യ തൊഴിലാളിയുടെ വീട് കത്തി നശിച്ചു. കയ്പമംഗലം വെസ്റ്റ് ഡോക്ടർ പടിക്ക് പടിഞ്ഞാറ് പോണത്ത് വിജീഷിന്റെ ഓലമേഞ്ഞ വീടാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ ഒന്പതരയോടെയാണ് സംഭവം.
വൈദ്യുതി ഷോട്ട്സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. വീട് പൂർണമായും കത്തി നശിച്ചനിലയിലാണ്. അയൽവാസികളും നാട്ടുകാരും ചേർന്നാണ് വെള്ളം പന്പ് ചെയ്ത് തീ അണച്ചത്. അപകട സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടികയിൽ നിന്ന് ഫയർഫോഴ്സും എത്തിയിരുന്നു. ഇ.ടി. ടൈസണ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ കത്തിനശിച്ചു
01:16 AM Jan 28, 2023 | Deepika.com