പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ രേഖപ്പെടുത്തുന്നതിലൂടെ പദ്ധതി അവതാളത്തിലായെന്ന് ആക്ഷേപം.
കഴിഞ്ഞ മേയ് 16 മുതൽ, ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ വർക്ക് സൈറ്റുകളിലും മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കിയിരുന്നു. ഇതിന് തൊഴിലാളികള്‍ ജോലിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സ്റ്റാമ്പ് ചെയ്ത ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഓരോ സൈറ്റിലെയും മേറ്റു മാര്‍ക്കാണ് ഈ ചുമതല.
എന്നാല്‍, സാങ്കേതിക പിന്തുണയുടെ അഭാവം, സ്മാർട്ട്ഫോണിന്റെ ആവശ്യകത, ഇന്റർനെറ്റ് കണക്ഷനായി പണം നൽകൽ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലെ പ്രശ്നങ്ങൾ എന്നിവ മൂലം വ്യാപകമായ പരാതികൾ ഇതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇവയൊന്നും പരിഹരിക്കപ്പെടാതെയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ നടപ്പാക്കിയത്.
മേസ്തിരി പണി ഉൾപ്പെടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികൾക്ക് പല പഞ്ചായത്തുകളിലും രണ്ടു വർഷത്തെ ശമ്പളം കിട്ടാനുണ്ട്. ഉപഭോക്താക്കൾ സാധന സാമഗ്രികൾ വാങ്ങിയ വകയിൽ കൊടുക്കേണ്ട തുകയും കുടിശികയാണ്.
മേറ്റ് മാർക്ക് അധിക വേതനവുമില്ല. എൻഎംഎംഎസ് മുഖേനയുള്ള മസ്റ്റർ റോളിൽ 10 അംഗ ങ്ങളുടെ പേര് വന്നാൽ ചിലപ്പോൾ മൂന്നു പേരുടെ കൂലി നഷ്ടപ്പെടും. ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ സ്കീമില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന് കാരണമാകുന്നുണ്ട്. ഇത് പദ്ധതി പരാജയപ്പെടാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാങ്കേതിക തടസങ്ങൾ പരിഗണിക്കാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഡിജിറ്റൽ ഹാജർ
12:32 AM Jan 24, 2023 | Deepika.com