ജ്യോതി എൻജിനീയറിംഗ് കോളജിനു വീണ്ടും അഭിമാന നിമിഷം

01:03 AM Dec 10, 2022 | Deepika.com
ചെറുതുരുത്തി: ജ്യോതി എൻജിനീയറിംഗ് കോളജിന്‍റെ ചരിത്രത്തിൽ അക്രഡിറ്റേഷൻ മേഖലയിൽ ഒരു നേട്ടം കൂടി. കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ തുടർച്ചയായ മൂന്നാം തവണയാണു കോളജിന് അക്രഡിറ്റേഷൻ സ്വന്തമാകുന്നത്. സിവിൽ എൻജിനീയറിംഗിൽ തുടർച്ചയായ രണ്ടാം തവണയും ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2025 വരെയാണ് കാലാവധി.
യോഗ്യതയുള്ള എല്ലാ ബ്രാഞ്ചുകളിലും എൻബിഎ അക്രഡിറ്റേഷൻ നേടാനായതു മികവാണ്. 2016 ലാണ് ആദ്യമായി എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത്.അടുത്ത അഞ്ചു വർഷത്തേക്കു ലഭിച്ചിട്ടുള്ള എ ഗ്രേഡോടുകൂടിയ നാക് അക്രഡിറ്റേഷൻ ജ്യോതിയുടെ വിജയത്തിളക്കം കൂട്ടുന്നു. അക്രഡിറ്റേഷൻ കിട്ടിയ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് വൻകിട കമ്പനികളിൽ ജോലി ലഭിക്കാൻ സാധ്യത കൂടുതലാണെന്ന് മാനേജർ ഫാ. തോമസ് കാക്കശേരി പറഞ്ഞു.