ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: "ചരമക്കുറി കിട്ടിയാൽ കീറണം, സൂക്ഷിച്ചുവച്ചാൽ തട്ടിപ്പോകും!' എന്നാലതൊന്നു കാണ ണമല്ലോ എന്നു വെല്ലുവിളിച്ചാണു ചരമക്കുറി സൂക്ഷിക്കാൻ തുടങ്ങിയത്.
കൈയിലിപ്പോൾ 3000 ചരമക്കുറികളുടെ ശേഖരമുണ്ട്. ആളിപ്പോഴും ചുറുചുറുക്കോടെ ഒാടിച്ചാടി നടക്കുന്നു. മരത്താക്കര ആളൂർ കൊക്കൻ ജോണിയാണ് (58) രണ്ടു പതിറ്റാണ്ടിലേറെയായുള്ള വ്യത്യസ് ത ശേഖരത്തിലൂടെ അന്ധവിശ്വാ സത്തെ തോൽപ്പിച്ചത്.
ഒരിക്കൽ ജോണി ഒരു വീട്ടിൽ ചരമക്കുറി കൊണ്ടുപോയി കൊടുത്തപ്പോൾ അവരതു കീറിക്കളഞ്ഞു. ചോദിച്ചപ്പോഴാണ് അന്ധവിശ്വാസത്തിന്റെ കഥയറിഞ്ഞത്. അന്നു മുതലാണ് ചരമക്കുറികൾ ശേഖരിക്കാൻ തുടങ്ങിയത്. ഇരുപതാമത്തെ വയസിൽ തുടങ്ങിയ ഹോബി ഇപ്പോഴും തുടരുന്നു.
പ്രമുഖരുടെ മരണ വാർത്തകൾ ഒരു ഡയറിയിൽ ഒട്ടിച്ചുവയ്ക്കുന്ന ശീലവും ജോണിക്കുണ്ട്. നായനാർ, കരുണാകരൻ, സിനിമാ നടന്മാർ തുടങ്ങിയവരുടെ മരണ വാർത്തകളടങ്ങിയ 20 ഡയറികൾ നിധിപോലെ സൂക്ഷിക്കുന്നു. ചരമക്കുറി കിട്ടാത്ത പരിചയക്കാരുടെ ചരമവാർത്തകളും ഡയറിയിലുണ്ട്. 25 വർഷം മുന്പാണ് ഇൗ ശേഖരണം തുടങ്ങിയത്.
ആദ്യകാലത്ത് വീട്ടിൽ കൊണ്ടുതരുന്ന ചരമക്കുറികളാണു ശേഖരിച്ചിരുന്നത്. പിന്നീട് പരിചയക്കാരിൽനിന്നും പ്രിന്റിംഗ് പ്രസിൽനിന്നും ശേഖരിച്ചുതുട ങ്ങി. ജോണിക്കായി പ്രിന്റിംഗ് സ്ഥാപനങ്ങളും ചരമക്കുറികൾ മാറ്റിവയ്ക്കാറുണ്ട്. ഒരു പ്രസ് ഉടമയുടെ മരണശേഷം അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബന്ധുക്കളും ചരമക്കുറികൾ നല്കുന്നതു തുടർന്നു.
തുടക്കത്തിൽ ഭാര്യക്ക് ഈ ശേഖരണത്തിൽ താല്പര്യമില്ലായിരുന്നു. പിന്നീട് ഭാര്യാപി താവും കുറികൾ ശേഖരിച്ചു നല്കിത്തുടങ്ങി. വിവിധ തരത്തിലുള്ള 700 ഒാളം കല്യാണക്കുറികളും ജോണിയുടെ ശേഖരത്തിലുണ്ട്. മരത്താക്കര പള്ളിയിലെ മതാധ്യാപകനാണ്. സ്വകാര്യ ഫിനാൻസ് കന്പനിയിലാണ് ജോ ലി. ഭാര്യ- റോസ്ലിൻ, മകൻ - എയ്ജോ.
അന്ധവിശ്വാസത്തെ വെല്ലുവിളിച്ച് ജോണിയുടെ ചരമക്കുറി ശേഖരം
12:58 AM Dec 10, 2022 | Deepika.com