പത്തനംതിട്ട: സ്ത്രീകള്‍ക്ക് പദവിയും അംഗീകാരവും നല്കുന്നതില് മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്. ഗാര്‍ഹിക പീഡന നിരോധന നിയമം 2005 നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സാധ്യതകള്‍, പരിമിതികള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ചർച്ചയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട സബ് ജഡ്ജി ദേവന് കെ. മേനോന് ചര്‍ച്ചയ്ക്കു നേതൃത്വം നല്കി. കുടുംബ സംബന്ധമായ കേസുകള്‍ കോടതികളിലും മറ്റും തീര്‍പ്പാക്കാന്‍ തടസമായി നില്‍ക്കുന്നത് വ്യക്തികളുടെ അഹംഭാവവും തെറ്റായ വീക്ഷണവും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നിം അധ്യക്ഷത വഹിച്ചു. വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, എം. ഫൗസിമോള്‍, പത്തനംതിട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, അഭിഭാഷകരായ സ്മിത ചന്ദ്, രജനി എസ്. ആനന്ദ്, ടി. ലത, അശ്വതി ബാബു, മിയ മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗാർഹിക പീഡന നിരോധന നിയമം: ചർച്ച സംഘടിപ്പിച്ചു
10:45 PM Dec 09, 2022 | Deepika.com