ഗുരുവായൂർ: ചരിത്രത്തിലാദ്യമായി ഗുരുവായൂർ ഏകാദശി ആചരണം രണ്ടു ദിവസമായി നടക്കുകയാണ്. ഗുരുവായൂർ ദേവസ്വം വകയായി ഇന്നും നാളെയുമായാണ് ആഘോഷം നടക്കുന്നത്. ഇന്ന് ഉദയാസ്തമന പൂജയോടെയുള്ള ആഘോഷമാണ്.
കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ, ഗുരുവായൂർ സന്തോഷ് മാരാർ എന്നിവർ മേളം നയിക്കും. രാവിലെ പാർഥസാരഥി ക്ഷേത്രത്തിലേക്കു നടക്കുന്ന എഴുന്നെള്ളിപ്പിന് പല്ലശന മുരളി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം. സന്ധ്യക്ക് പാർഥസാരഥി ക്ഷേ ത്രത്തിലേക്ക് നാമ ജപ ഘോഷയാത്രയും തിരിച്ച് രഥഘോഷയാത്രയുമാണ്. പൂജകൾക്കല്ലാതെ ദ്വാദശി ദിവസം രാവിലെവരെ ക്ഷേത്ര നട അടക്കില്ല.
ഏകാദശി വിഭവങ്ങളോടെ പ്രസാദ ഉൗട്ട്
ഗുരുവായൂർ: ഏകാദശി വൃതം എടുത്ത് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്കായി ദേവസ്വം ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഉൗട്ടാണ് നൽകുന്നത്. ഗോതന്പ് ചോറ്, രസകാളൻ, പുഴുക്ക്, വടുകപ്പുളി അച്ചാറ്, ഗോതന്പ് പായസം എന്നിവയാണ് വിഭവങ്ങൾ. അന്നലക്ഷ്മി ഹാൾ, അന്നലക്ഷ്മി ഹാളിന് പുറത്തെ പന്തൽ, തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ നടപ്പന്തൽ എന്നിവിടങ്ങളിലാണു പ്രസാദ ഉൗട്ട്. രാവിലെ ഒൻപതിനു തുടങ്ങും. രണ്ടു ദിവസങ്ങളിലായി 70,000 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്.
ചെന്പൈ സംഗീതോത്സവം
ഇന്നു രാത്രി സമാപിക്കും
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന ചെന്പൈ സംഗീതോത്സവം ഇന്നു രാത്രി സമാപിക്കും. രാത്രി 10 ന് പ്രഗത്ഭഭരായ സംഗീതജ്ഞർ ഒരുമിച്ചിരുന്ന് ചെന്പൈയുടെ ഇഷ്ട കീർത്തനങ്ങൾ ആലപിച്ചാണ് സംഗീതോത്സവത്തിന് സമാപനം കുറിക്കുന്നത്.
ഉച്ചവരെ ദർശനത്തിന്
പ്രത്യേക പരിഗണന ഇല്ല
ഗുരുവായൂർ: ക്ഷേത്രത്തിലെത്തുന്ന സാധാരണക്കാരായ ഭക്തർക്ക് ദർശനം സുഗമമാക്കുന്നതിനായി ഏകാദശി ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ടു വരെ വിഐപി ദർശനം അനുവദിക്കില്ല. നെയ്വിളക്ക് ശീട്ടാക്കുന്നവർക്ക് പ്രത്യേക ദർശ നം അനുവദിക്കും. മറ്റൊരു പരിഗണനയും ഈ സമയത്ത് അനുവദിക്കില്ല.
ഗുരുവായൂർ ഏകാദശി ഇന്നും നാളെയും
01:09 AM Dec 03, 2022 | Deepika.com