കരൂപ്പടന്ന: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കരൂപ്പടന്ന മുസാഫരിക്കുന്ന് വടക്കുഭാഗത്തെ വീടുകൾ മുകുന്ദപുരം തഹസിൽദാർ കെ. ശാന്തകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
വീട്ടുകാർ കളക്ടർക്ക് നൽകിയ അപേക്ഷ അനുസരിച്ചാണ് നടപടി. മുസാഫരിക്കുന്നിൽ 2008 ലാണ് വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പിന്നീട് പലപ്പോഴായി മണ്ണിടിച്ചിൽ തുടരുകയും 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു. 2019ലെ മഴയിലും മണ്ണിടിച്ചിൽ രൂക്ഷമായി.
അന്നത്തെ കളക്ടർ എസ്. ഷാനവാസ് സ്ഥലം സന്ദർശിക്കുകയും കൂടുതൽ അപകടാവസ്ഥയിലുള്ള അഞ്ചു കുടുംബങ്ങളെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തു. അന്ന് ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന രണ്ടു വീടുകളാണ് കഴിഞ്ഞ ദിവസം തഹസിൽദാർ ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തിയത്.
തഹസിൽദാർക്കൊപ്പം മൈനിംഗ് ആൻഡ് ജിയോളജി, മണ്ണ് പര്യവേക്ഷണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥർ, തെക്കുംകര വില്ലേജ് ഓഫീസർ സി.ആർ. ജോയ്സണ്‍, വാർഡംഗം കെ.എ. സദക്കത്തുള്ള എന്നിവരും ഉണ്ടായിരുന്നു.
മുസാഫരിക്കുന്നിൽ പരിശോധന
01:12 AM Dec 02, 2022 | Deepika.com